ADVERTISEMENT

ബമാകോ (മാലി) ∙ പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയുടെ വടക്കൻ മേഖലയിൽ സൈനിക പോസ്റ്റിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 53 സൈനികരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. 10 പേർക്കു പരുക്കേറ്റു. അൽഖായിദ, ഐഎസ് എന്നീ ഭീകര സംഘടനകളാണ് പിന്നിലെന്നു കരുതുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമാണിത്. 

ഫ്രാൻസിന്റെയും രാജ്യാന്തര സേനയുടെയും സാന്നിധ്യമുണ്ടായിട്ടും തലസ്ഥാനമായ ബമാകോ മേഖലയിലുണ്ടായ ആക്രമണം സ്ഥിതി കൂടുതൽ രൂക്ഷമാക്കുമെന്നു കരുതുന്നു. സൈനികർക്കു ആവശ്യമായ സുരക്ഷ സർക്കാർ ഒരുക്കിയില്ലെന്ന് ആരോപിച്ചു കുടുംബാംഗങ്ങൾ തെരുവിൽ ഇറങ്ങിക്കഴിഞ്ഞു. സെൻട്രൽ മാലി നഗരത്തിന്റെ നിയന്ത്രണം സർക്കാരിനു നഷ്ടമായ സ്ഥിതിയിലാണ്. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com