ADVERTISEMENT

ബ്രസീലിയ ∙ ആമസോൺ കാടുകൾക്ക് തീയിട്ടതിന് അഗ്നിശമന പ്രവർത്തനത്തിനിറങ്ങിയ 4 സന്നദ്ധപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ സംഘടനയ്ക്ക് സംഭാവന കിട്ടാൻവേണ്ടി മനഃപൂർവം തീയിട്ടതാണെന്ന് പൊലീസ് പറഞ്ഞു.

എന്നാൽ, കയ്യേറ്റക്കാരെ രക്ഷപ്പെടുത്താൻ വേണ്ടി പരിസ്ഥിതിവാദി സംഘടനകളെ സർക്കാർ കുരുക്കുകയാണെന്ന് കോൺഗ്രസ് അംഗം എയർടൻ ഫലേറിയോ കുറ്റപ്പെടുത്തി. ഗ്രീൻപീസും അറസ്റ്റിൽ പ്രതിഷേധിച്ചു.

കാട്ടുതീയുണ്ടായതു സംബന്ധിച്ച് അന്വേഷണം നടന്നുവരുകയാണ്. ചില സർക്കാർ ഇതര സംഘടനകളുടെ ഓഫിസും പൊലീസ് റെയ്ഡ് ചെയ്തു. തീയിട്ടശേഷം അതു ചിത്രീകരിക്കുകയും സംഭാവന കിട്ടാനായി അത് ഉപയോഗപ്പെടുത്തുകയും ചെയ്തതായി പൊലീസ് വിശദീകരിച്ചു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com