ADVERTISEMENT

ജറുസലം ∙ ചൊവ്വാഴ്ച വൈകിട്ട് നടത്തിയ 2 റോക്കറ്റാക്രമണങ്ങൾക്കുള്ള തിരിച്ചടി എന്ന നിലയിൽ ഇസ്രയേൽ ഇന്നലെ ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി. ഹമാസിന്റെ ആയുധനിർമാണ ശാലയും ഭൂഗർഭപ്രവർത്തന നിലയവും ഇസ്‌ലാമിക് ജിഹാദിന്റെ ഒരു കേന്ദ്രവും തകർത്തതായി അവകാശപ്പെട്ടു. ആൾനാശം ഉണ്ടായതായി റിപ്പോർട്ടില്ല.

ഈ മാസം 12ന് ഇസ്രയേൽ ഗാസയിൽ നടത്തിയ മിസൈലാക്രമണത്തിൽ ഇസ്‌ലാമിക് ജിഹാദിന്റെ കമാൻഡർ കൊല്ലപ്പെട്ടിരുന്നു. തുടർന്നു 2 ദിവസം നീണ്ട ഏറ്റുമുട്ടലിൽ 34 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസയിൽ നിന്ന് ഉണ്ടാകുന്ന എല്ലാ റോക്കറ്റാക്രമണങ്ങൾക്കും ഉത്തരവാദി ഹമാസ് ആണെന്നാണ് ഇസ്രയേലിന്റെ നിലപാട്.

English summary: Israel attack in Hamas sites

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com