ADVERTISEMENT

ബെയ്റൂട്ട് (ലബനൻ) ∙ സിറിയൻ ആഭ്യന്തര യുദ്ധത്തിൽ 2 ദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 96 ആയി. സൈനികരും  വിമത പോരാളികളും ഇവരിൽ ഉൾപ്പെടുന്നു. അൽ ഖായിദ ബന്ധമുണ്ടായിരുന്ന വിമത സംഘടനയ്ക്ക് മേധാവിത്വമുള്ള ഇദ്​ലിബ് മേഖലയിലാണ് രൂക്ഷമായ പോരാട്ടം. എന്നാൽ വിമതരുടെ അവസാന കേന്ദ്രമാണിതെന്ന് സൈന്യം അവകാശപ്പെടുന്നു. ബ്രിട്ടൻ ആസ്ഥാനമായ യുദ്ധ നിരീക്ഷകരുടെ സംഘടനയാണ് മരണവിവരം പുറത്തുവിട്ടത്. 

റഷ്യയുടെ മധ്യസ്ഥതയിൽ കഴിഞ്ഞ ഓഗസ്റ്റിൽ വെടിനിർത്തലുണ്ടായെങ്കിലും താമസിയാതെ ലംഘിക്കപ്പെട്ടു. റഷ്യൻ പിന്തുണയുള്ള പ്രസിഡന്റ് ബാഷർ അൽ അസദിന്റെ സൈന്യവും വിമതരും തമ്മിൽ 2011 മുതൽ നടക്കുന്ന ആഭ്യന്തര യുദ്ധത്തിൽ ഇതിനകം 3,70000 പേർ കൊല്ലപ്പെട്ടെന്നാണു കണക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com