സ്വദേശിവൽകരണ വേഗം കുറയ്ക്കാൻ സൗദി
Mail This Article
റിയാദ് ∙ വിദേശികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനെ തുടർന്ന് തൊഴിൽ മേഖലയിൽ ഉണ്ടാകുന്ന പ്രതിസന്ധി ഒഴിവാക്കാനായി സ്വദേശിവൽക്കരണ അനുപാതം പുനഃക്രമീകരിക്കാൻ സൗദി ആലോചിക്കുന്നു. വിദേശികൾ കൂട്ടത്തോടെ തിരിച്ചു പോകുന്ന മേഖലകളിലും വിദഗ്ധരായ സ്വദേശികളില്ലാത്ത മേഖലകളിലും സൗദിവൽക്കരണത്തിന്റെ വേഗം കുറയ്ക്കാനാണു നീക്കം. ഈ രംഗങ്ങളിൽ സ്വദേശികളെ നിയമിക്കുന്നതിനുള്ള അനുപാതം കുറയ്ക്കുന്നതിനു സംബന്ധിച്ചു പഠനം നടത്തിയ ശേഷമാകും അന്തിമ തീരുമാനം.
ക്ലീനിങ്, പ്ലമിങ്, ബാർബർ, കശാപ്പ്, ഇലക്ട്രീഷ്യൻ, പെയിന്റിങ്, മെക്കാനിക്ക്, കാർ റിപ്പയറിങ്, കൃഷി, എയർ കണ്ടീഷനർ റിപ്പയറിങ്, വെൽഡിങ്, ഹെവി എക്യുപ്‌മെന്റ്, ലോറി ഡ്രൈവിങ്, കെട്ടിട നിർമാണം, റോഡ് പണി, കാർഗോ, വസ്ത്രം അലക്കൽ, ഇസ്തിരിയിടൽ, കാർ കഴുകൽ, മലിനജല നിർമാർജനം, ടെയ്‌ലറിങ്-എംബ്രോയിഡറി, പാദരക്ഷ വിൽപന എന്നീ ജോലികൾക്കാണ് സൗദി സ്വദേശികളെ കിട്ടാനില്ലാത്തത്. ഈ രംഗങ്ങളിൽ സ്വദേശികളെ പരിശീലിപ്പിച്ചെടുക്കും വരെ സൗദിവൽകരണത്തിൽ ഇളവു കൊടുക്കാനാണ് ആലോചന.
English Summary: Saudi Arabia to slow down nationalization