ജറുസലം ഷോപ്പിങ് കേന്ദ്രത്തിൽ കാർ ഇടിച്ചു കയറ്റി, 14 പേർക്ക് പരുക്ക്
Mail This Article
×
ജറുസലം ∙ മധ്യ ജറുസലമിലെ രാത്രികാല ഷോപ്പിങ് കേന്ദ്രത്തിൽ കാർ ഇടിച്ചുകയറി 12 ഇസ്രയേൽ സൈനികർ ഉൾപ്പെടെ 14 പേർക്കു പരുക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഭീകരാക്രമണമാണെന്ന് ഇസ്രയേൽ ആരോപിച്ചു. ബാറുകളും കടകളും റസ്റ്ററന്റുകളുമുള്ള ഡേവിഡ് റെമസ് സ്ട്രീറ്റിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ഇതേസമയം, വെസ്റ്റ് ബാങ്കിൽ പലസ്തീൻ പ്രതിഷേധക്കാരനെ ഇസ്രയേൽ സൈന്യം വെടിവച്ചു കൊന്നു. ഇതിനിടെ, സിറിയയിലെ ഡമാസ്കസിനു സമീപം 12 ഇറാൻ അനുകൂല പോരാളികൾ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. 2011 ൽ സിറിയയിൽ സംഘർഷം ഉടലെടുത്തതു മുതൽ സർക്കാർ സേനയ്ക്കും പിന്തുണയ്ക്കുന്ന പൗരസേനയ്ക്കുമെതിരെ ഇസ്രയേൽ നിരന്തരം വ്യോമാക്രമണം നടത്തുകയാണ്.
English summary: Accident in Jerusalem
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.