ADVERTISEMENT

തുറന്നു ദിവസങ്ങൾക്കകം ഫ്രാൻസിൽ സ്കൂളുകളിൽ 70 പേർക്കു രോഗം. കൂടുതൽ സ്കൂളുകൾ അടുത്തയാഴ്ച തുറക്കാനാരിക്കെയാണിത്. രോഗികളിൽ എത്ര വിദ്യാർഥികൾ എന്നു വെളിപ്പെടുത്തിയിട്ടില്ല.

യുകെയിൽ കോവിഡ് മരണം 43,000. സ്കോട്‌ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെയും വയോജന കേന്ദ്രങ്ങളിലെയും മരണങ്ങൾ കൂടി ചേർത്തതോടെയാണ് സംഖ്യ ഉയർന്നത്. രോഗപ്രതിരോധം പാളിയെന്ന് വിമർശനം ശക്തമായതോടെ സമ്പർക്ക ശൃംഖല കണ്ടെത്താൻ 21,000 പേരെ താൽക്കാലികമായി നിയമിച്ചു.

ലോകത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള നാലാമത്തെ രാജ്യമായി ബ്രസീൽ– ആകെ രോഗികൾ 2.57 ലക്ഷം.

റഷ്യ ∙ പതിനായിരത്തോളം പുതിയ രോഗികൾ ഉൾപ്പെടെ ആകെ 3 ലക്ഷം അടുത്തു.

ഇറ്റലി ∙ 2 മാസത്തിനിടെ ഏറ്റവും കുറഞ്ഞ മരണനിരക്ക്.

സ്പെയിൻ ∙ പ്രതിദിന മരണസംഖ്യ 100 ൽ താഴെയായി. ജൂൺ അവസാനത്തോടെ അതിർത്തികൾ തുറക്കും.

തുർക്കി ∙ രോഗികൾ ഒന്നര ലക്ഷം കവിഞ്ഞു. 23 മുതൽ 4 ദിവസം ലോക്ഡൗൺ.

യുഎസ് ∙ കൂടുതൽ സംസ്ഥാനങ്ങളിൽ ഇളവുകൾ, ന്യൂയോർക്ക് നഗരം ജൂൺ ആദ്യവാരത്തോടെ മാത്രം തുറക്കും. ന്യൂയോർക്കിൽ കറുത്തവർക്കും ന്യൂനപക്ഷങ്ങൾക്കുമിടയിൽ മരണനിരക്ക് 15 ഇരട്ടിയോളം കൂടുതൽ.

മെക്സിക്കോ ∙ മരണം 5300 കവിഞ്ഞു, അരലക്ഷത്തിലേറെ പുതിയ രോഗികൾ

ചൈന ∙ വുഹാനിൽ ഒന്ന് അടക്കം ആകെ 7 പുതിയ രോഗികൾ

സിംഗപ്പൂർ ∙ 451 പുതിയ കേസുകൾ. ആകെ 28,794 രോഗികൾ. വീടിനുള്ളിൽ കഴിയുന്ന 85,000 വിദേശ തൊഴിലാളികൾക്കു നിബന്ധനകളോടെ പുറത്തിറങ്ങാൻ അനുമതി.

പാക്കിസ്ഥാൻ ∙ 1841 പുതിയ കേസുകൾ. ആകെ 44,000 രോഗികൾ.

ഓസ്ട്രേലിയ ∙ ജനസംഖ്യയേറിയ സംസ്ഥാനങ്ങളിലും അടുത്തയാഴ്ചയോടെ മുഴുവൻ സമയം സ്കൂളുകൾ തുറക്കും.

ദക്ഷിണ സുഡാൻ ∙ വൈസ് പ്രസിഡ‌ന്റ് റീക് മച്ചാറിനും ഭാര്യ ഏഞ്ജലീന ടെനിക്കും കോവിഡ് സ്ഥിരീകരിച്ചു. അംഗരക്ഷകർക്കും ഓഫിസ് സ്റ്റാഫിനും രോഗം പടർന്നു.

chart

അന്വേഷണമാകാം:ഡബ്ല്യുഎച്ച്ഒ രാജ്യങ്ങൾ

വാഷിങ്ടൻ ∙ ലോകാരോഗ്യ സംഘടനയ്ക്കുള്ള (ഡബ്ല്യുഎച്ച്ഒ) ധനസഹായം സ്ഥിരമായി നിർത്തലാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കു പിന്നാലെ, സംഘടനയുടെ കോവിഡ് പ്രതികരണം സംബന്ധിച്ചു സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ച് അംഗരാജ്യങ്ങൾ.

30 ദിവസത്തിനകം മാറ്റം കണ്ടില്ലെങ്കിൽ സഹായം നിർത്തലാക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.  വിഡിയോ വഴി നടത്തിയ വാർഷിക സമ്മേളനത്തിലാണു ഡബ്ല്യുഎച്ച്ഒ കോവിഡ് കൈകാര്യം ചെയ്തതു സംബന്ധിച്ചു സമഗ്രവും സ്വതന്ത്രവുമായ അന്വേഷണത്തിന് 194 അംഗരാജ്യങ്ങൾ പ്രമേയം പാസാക്കിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com