ഇനി പോസ്റ്റുകൾ പരിശോധിക്കുമെന്ന് ഫെയ്സ്ബുക്
Mail This Article
×
സാൻഫ്രാൻസിസ്കോ ∙ പരസ്യക്കാർ കൂട്ടത്തോടെ പിണങ്ങിയതോടെ ഫെയ്സ്ബുക് ചുവടുമാറ്റി. നയം ലംഘിച്ചാൽ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ളവരുടെ പോസ്റ്റുകൾ പ്രത്യേകം മാർക്ക് ചെയ്യുമെന്ന് സ്ഥാപനം വ്യക്തമാക്കി. വംശീയ, വ്യാജ പോസ്റ്റുകൾ നിയന്ത്രിക്കാൻ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഒട്ടേറെ പരസ്യ ദാതാക്കൾ ഫെയ്സ്ബുക് ബഹിഷ്കരിച്ചതോടെയാണു തിരുത്തൽ നടപടി.
ട്രംപിന്റെ ട്വീറ്റുകൾക്ക് വസ്തുതാപരിശോധന ലിങ്ക് നൽകിയ വിഷയത്തിൽ അദ്ദേഹത്തെ അനുകൂലിക്കുന്ന നിലപാടാണ് ഫെയ്സ്ബുക് സിഇഒ മാർക് സക്കർബർഗ് സ്വീകരിച്ചിരുന്നത്. ഇതേസമയം, കോക്ക കോള ഉൾപ്പെടെ പരസ്യക്കാർ പിന്മാറിയതിനെ തുടർന്ന് ഫെയ്സ്ബുക്കിന്റെ ഓഹരിവില 8% ഇടിഞ്ഞു.
English summary: Facebook to change policy
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.