നൈജീരിയയിൽ ഭീകരർ 40 പേരുടെ കഴുത്തു വെട്ടി
Mail This Article
×
അബുജ ∙ നൈജീരിയയിലെ ബോർണോ സംസ്ഥാനത്ത്, കൊശോബെ ഗ്രാമത്തിൽ കർഷകരും മത്സ്യത്തൊഴിലാളികളുമടക്കം നാൽപതിലധികം പേരെ ഭീകരർ കഴുത്ത് വെട്ടിക്കൊന്നു. ബൊക്കോ ഹറാം അംഗങ്ങളാണു ഭീകരരെന്നാണ് സൂചന.
തങ്ങളുടെ പ്രദേശത്തു വന്നു പ്രശ്നമുണ്ടാക്കുകയും പണം ആവശ്യപ്പെടുകയും ചെയ്ത ഒരു ബൊക്കോ ഹറാം ഭീകരനെ കഴിഞ്ഞ വെള്ളിയാഴ്ച കർഷകർ പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു. ഇതിന്റെ പ്രതികാരനടപടിയായിട്ടാണ് കൂട്ടക്കൊലപാതകം നടത്തിയതെന്നാണ് അനുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.