13 വധശിക്ഷ നടപ്പാക്കി ട്രംപ്
Mail This Article
ടെറെ ഹോട് (യുഎസ്) ∙ അധികാരമൊഴിയുന്നതിന് 5 ദിവസം മുൻപ് ട്രംപ് ഭരണകൂടം പതിമൂന്നാമത്തേതും അവസാനത്തേതുമായ വധശിക്ഷ നടപ്പാക്കി. 1996 ൽ മേരിലാൻഡിലെ വന്യജീവി സങ്കേതത്തിൽ 3 സ്ത്രീകളെ വധിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഡസ്റ്റിൻ ഹിഗ്ഗ്സിനെ ഇൻഡ്യാനയിലെ ടെറെ ഹോട് ജയിലിൽ വിഷം കുത്തിവച്ച് കൊന്നു.
ലഹരിമരുന്നു കടത്ത് കേസിൽ ശിക്ഷിക്കപ്പെട്ട കോറി ജോൺസനെ വ്യാഴാഴ്ച വിഷം കുത്തിവച്ച് വധിച്ചിരുന്നു. വധശിക്ഷ നടപ്പാക്കൽ 17 വർഷത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ വർഷമാണ് പ്രസിഡന്റ് ട്രംപ് പുനരാരംഭിച്ചത്. 70 വർഷത്തിനിടെ യുഎസിൽ വധശിക്ഷ ലഭിച്ച ആദ്യ വനിത ലിസ മോണ്ട്ഗോമറിയുടെ ശിക്ഷ നടപ്പാക്കിയത് കഴിഞ്ഞ ബുധനാഴ്ചയാണ്. ദയാഹർജിയിലും മറ്റും തീരുമാനമാകുന്ന മുറയ്ക്ക് ബാക്കിയുള്ള 50 പേരുടെ കാര്യമറിയാം.
Content Highlights: Final execution of Trump presidency is carried out