9/11: സൗദിക്കു പങ്കുള്ളതായി തെളിവില്ല: രഹസ്യ രേഖ പുറത്തുവിട്ട് എഫ്ബിഐ
Mail This Article
വാഷിങ്ടൻ ∙ മൂവായിരത്തോളം പേരുടെ മരണത്തിനിടയാക്കിയ 2001 സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ 16 പേജ് രഹസ്യ രേഖ എഫ്ബിഐ പുറത്തുവിട്ടു. 9/11 ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും അതിജീവിച്ചവരും ആവശ്യപ്പെട്ടതിനെ തുടർന്നു പ്രസിഡന്റ് ജോ ബൈഡന്റെ പ്രത്യേക ഉത്തരവു പ്രകാരമാണിത്. ആക്രമണത്തിനുപയോഗിച്ച നാലു വിമാനങ്ങളിലെ 19 പൈലറ്റുമാരിൽ 15 പേരും സൗദിക്കാരായിരുന്നു. ഇവർക്ക് സൗദി സർക്കാരിന്റെ പിന്തുണ ലഭിച്ചുവെന്നാരോപിച്ച് നൽകിയിട്ടുള്ള കോടിക്കണക്കിനു ഡോളറിന്റെ നഷ്ടപരിഹാരക്കേസിൽ നിർണായകമാവും ഈ രേഖകൾ.
ഭീകരർക്കു സൗദി സർക്കാരിന്റെ നേരിട്ടുള്ള പിന്തുണ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഗൂഢാലോചനയിലും സൗദി സർക്കാരിനും പങ്കുള്ളതായി തെളിവില്ല. എന്നാൽ, സൗദിയിലെ ചില ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടാവാം എന്നും പറയുന്നു. അൽ ഖായിദയ്ക്ക് സൗദി നേരിട്ടു സഹായം നൽകിയതിനും തെളിവില്ല.
English Summary: 9/11 attacks: FBI report