ADVERTISEMENT

ലണ്ടൻ∙ ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യയിലെ ജാലിയൻ വാലാബാഗിൽ 1919 ൽ നടന്ന കൂട്ടക്കൊലയ്ക്കു പകരം വീട്ടാൻ എലിസബത്ത് രാജ്ഞിയെ വധിക്കുമെന്നു ഭീഷണി മുഴക്കുന്ന സിഖുകാരന്റെ വിഡിയോയെക്കുറിച്ച് സ്കോട്‌ലൻഡ് യാഡ് അന്വേഷണം നടത്തും. കഴിഞ്ഞ ദിവസം വിൻസർ കൊട്ടാരത്തിൽ 19 വയസ്സുകാരൻ ആയുധവുമായി അതിക്രമിച്ചു കടന്നതിനു 24 മിനിറ്റ് മുൻപാണ് ഈ വിഡിയോ പുറത്തുവിട്ടതെന്നു വ്യക്തമായി. വിഡിയോയിലുള്ളത് ഇയാൾ തന്നെയാണെന്നാണു സൂചന. 

ഇന്ത്യയിൽനിന്നുള്ള സിഖുകാരൻ എന്നു പരിചയപ്പെടുത്തിയാണ് രാജ്ഞിക്കെതിരെ വധഭീഷണി മുഴക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com