ADVERTISEMENT

ചൈനയിലെ മനുഷ്യാവകാശ ധ്വംസനങ്ങളോട് എക്കാലവും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട് നാൻസി പെലോസി. 1989 ലെ കൂട്ടക്കൊല കഴിഞ്ഞ് 2 വർഷത്തിനു ശേഷം ടിയനൻമെൻ സ്ക്വയറിലെത്തിയ പെലോസി ചെറിയൊരു ബാനർ പിടിച്ചുനിന്ന് പ്രതിഷേധിച്ചിരുന്നു. ലോകമെമ്പാടുമുള്ള ജനാധിപത്യ പ്രസ്ഥാനങ്ങളോട് അനുഭാവവും കൂറും പ്രഖ്യാപിക്കുന്ന നേതാവാണ് പെലോസി. യുക്രെയ്ൻ തലസ്ഥാനമായ കീവിലും പ്രതിനിധി സംഘവുമായി അവർ എത്തി. 

1949 ൽ രണ്ടായി പിരിഞ്ഞ ശേഷവും തങ്ങളുടെ ഭാഗമായാണ് തയ്​വാനെ ചൈന കാണുന്നത്. തയ്​വാനിലെ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന് പെലോസിയുടെ സന്ദർശനം ഊർജം നൽകുമെന്നാണ് ചൈനയുടെ ആശങ്ക. 

‘ഏക ചൈന’ എന്ന പ്രസിഡന്റ് ജോ ബൈഡന്റെ നിലപാടിന്റെ ലംഘനമായാണ് പെലോസിയുടെ സന്ദർശനത്തെ ചൈന കാണുന്നത്. ‘ജനാധിപത്യം വേണോ ഏകാധിപത്യം വേണോ’ എന്ന തിരഞ്ഞെടുപ്പാണ് ലോകത്തിനു മുന്നിലുള്ളതെന്ന പെലോസിയുടെ പ്രഖ്യാപനം കമ്യൂണിസ്റ്റ് ഏകാധിപത്യം നിലനിൽക്കുന്ന ചൈനയ്ക്ക് അലോസരമുണ്ടാക്കുന്നത് സ്വാഭാവികം മാത്രം.

Content Highlights: Nancy Pelosi, China, Taiwan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com