ADVERTISEMENT

കാബൂൾ ∙ അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ പള്ളിയിൽ വൈകുന്നേരത്തെ പ്രാർഥനയ്ക്കിടെ നടന്ന ബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി. കുട്ടികളടക്കം 33 പേർക്കു പരുക്കേറ്റു. മരിച്ചവരിൽ പ്രമുഖ പുരോഹിതൻ മുല്ല അമിർ മുഹമ്മദ് കാബൂളിയും ഉൾപ്പെടുന്നു. സുന്നി വിഭാഗത്തിന്റെ സിദ്ദിഖിയ പള്ളിയിൽ ചാവേർ സ്ഫോടനമാണു നടന്നത്. 

സ്ഫോടനം നടത്തിയതിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ‌ഇസ്‍ലാമിക് സ്റ്റേറ്റുമായി (ഐഎസ്) യോജിച്ചു പ്രവർത്തിക്കുന്ന സംഘടന അടുത്തിടെ താലിബാൻ സർക്കാരിനെ ലക്ഷ്യം വച്ച് ആക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞയാഴ്ച മറ്റൊരു പ്രമുഖ പുരോഹിതനെ കാബൂളിൽ വധിച്ചിരുന്നു. 

അതിനിടെ വിമത കമാൻഡർ മെഹ്ദി മുജാഹിദിനെ ഇറാനിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ പിടികൂടി വധിച്ചതായി താലിബാൻ ഭരണകൂടം വ്യക്തമാക്കി. വടക്കൻ പ്രവിശ്യയായ സാറേപുലിലെ കമാൻഡർ ആയിരുന്ന മെഹ്ദി ഷിയാ വിഭാഗത്തിൽ നിന്നുള്ള ഏക നേതാവായിരുന്നു. ഒരു വർഷത്തോളമായി താലിബാനുമായി തെറ്റിനിൽക്കുകയായിരുന്നു. 

English Summary: At least 21 killed, many wounded as huge blast rips through mosque in Kabul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com