ADVERTISEMENT

കീവ് ∙ യുക്രെയ്നിലെ സൈനിക നീക്കത്തിന്റെ ഭാഗമായി രാസായുധവും അണ്വായുധവും പ്രയോഗിച്ചേക്കുമെന്ന പ്രചാരണം പൂർണമായും കള്ളമാണെന്ന് റഷ്യ. രാജ്യത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാവുന്ന വലിയ ഭീഷണിയുണ്ടെങ്കിൽ മാത്രമേ അണ്വായുധം പ്രയോഗിക്കാവൂ എന്നാണ് റഷ്യൻ സൈനിക നിയമമെന്നു പ്രതിരോധ വക്താവ് ഐവാൻ നീഷേവ് പറഞ്ഞു.

അതിനിടെ തങ്ങളുടെ അധീനതയിലായ യുക്രെയ്നിലെ സാപോറീഷ്യയിലുള്ള യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം അടച്ചുപൂട്ടുമെന്ന് റഷ്യ വ്യക്തമാക്കി. ആ മേഖല സൈനിക മുക്തമാക്കണമെന്ന യുക്രെയ്നിന്റെയും രാജ്യാന്തര സമൂഹത്തിന്റെയും ആവശ്യം റഷ്യ തള്ളിക്കളഞ്ഞു. റഷ്യയുടെ അധിനിവേശത്തിന്റെ ആദ്യഘട്ടത്തിൽ പിടിച്ചെടുത്ത ആണവ നിലയം ഇപ്പോഴും യുക്രെയ്ൻ എൻജിനീയർമാർ തന്നെയാണു പ്രവർത്തിപ്പിക്കുന്നത്.

യുക്രെയ്നിൽ 2 ദിവസത്തെ സന്ദർശനത്തിനായി എത്തിയ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഈ വിഷയം പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും തുർക്കി പ്രസിഡന്റ് തയീപ് എർദോഗനുമായും ചർച്ച ചെയ്യും.

English Summary: Russia denies reports of using nuclear bomb in Ukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com