ADVERTISEMENT

കാബൂൾ ∙ അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ഷിയ മേഖലയിലെ വിദ്യാഭ്യാസ കേന്ദ്രത്തിലുണ്ടായ ചാവേറാക്രമണത്തിൽ വിദ്യാർഥികൾ അടക്കം 19 പേർ കൊല്ലപ്പെട്ടു. 27 പേർക്കു പരുക്കേറ്റു.

സർവകലാശാല പ്രവേശനപരീക്ഷകൾക്കു തയാറെടുക്കുന്ന പെൺകുട്ടികളടക്കം മുന്നൂറിലേറേപ്പേരാണു കാജ് ഹയർ എജ്യുക്കേഷൻ സെന്ററിലുണ്ടായിരുന്നത്. ക്ലാസുകൾ ആരംഭിച്ചശേഷം രാവിലെ ആറരയ്ക്കാണു സ്ഫോടനം. 

അഫ്ഗാനിലെ ന്യൂനപക്ഷമായ ഷിയ വിഭാഗത്തിലെ ഹസാര സമുദായത്തിനു ഭൂരിപക്ഷമുള്ള മേഖലയിലാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരുമേറ്റിട്ടില്ലെങ്കിലും ഭീകരസംഘടനയായ ഐഎസ്, ഈ മേഖലയിൽ ഒട്ടേറെ ആക്രമണങ്ങൾ മുൻപു നടത്തിയിട്ടുണ്ട്.

2020 ൽ അമ്മമാരുടെ ആശുപത്രിയിലുണ്ടായ ഐഎസ് ആക്രമണത്തിൽ നവജാതശിശുക്കളടക്കം 24 പേരാണു കൊല്ലപ്പെട്ടത്. 2021 ൽ പെൺകുട്ടികളുടെ സ്കൂളിനു മുന്നിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 90 ലേറെ വിദ്യാർഥികൾ കൊല്ലപ്പെട്ടു.

English Summary: Blast in Kabul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com