ബ്രസീൽ: ലുല – ബൊൽസൊനാരോ മത്സരം രണ്ടാം ഘട്ടത്തിലേക്ക്
Mail This Article
ബ്രസീലിയ ∙ ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റും ഇടതുപക്ഷവുമായ ലുല ഡസിൽവയും (76) നിലവിലെ പ്രസിഡന്റും തീവ്ര വലതുപക്ഷവുമായ ജൈർ ബൊൽസൊനാരോയും (67) തമ്മിലുള്ള മത്സരം രണ്ടാം ഘട്ടത്തിലേക്ക്. ഞായറാഴ്ച നടന്ന ആദ്യഘട്ടത്തിൽ ബൊൽസൊനാരോ 43.2 % വോട്ട് നേടിയപ്പോൾ ലുല 48.4 % നേടി. ആർക്കും 50 ശതമാനത്തിലേറെ വോട്ട് ലഭിക്കാതെ വന്നതോടെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഈ മാസം 30 ന് നടക്കും.
ലുല ആദ്യഘട്ടത്തിൽ തന്നെ ഭൂരിപക്ഷം നേടുമെന്ന പ്രവചനങ്ങൾ തെറ്റിച്ചാണ് ബൊൽസൊനാരോ മുന്നേറ്റം നടത്തിയത്. ആകെ 11 സ്ഥാനാർഥികളാണു രംഗത്തുണ്ടായിരുന്നത്. അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് 2 വർഷത്തോളം ജയിലിലായിരുന്ന ലുല വിലക്കു മൂലം 2018 ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. വൻ ജനപ്രീതിയുള്ള ലുലയുടെ ഒരുപാടു പിന്നിലാണു ബൊൽസൊനാരോ എന്നാണ് പ്രചാരണകാലത്തെ അഭിപ്രായ വോട്ടെടുപ്പുകൾ പറഞ്ഞത്.
Content Highlight: Brazil president election