ADVERTISEMENT

ബ്രസീലിയ ∙ ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റും ഇടതുപക്ഷവുമായ ലുല ഡസിൽവയും (76) നിലവിലെ പ്രസിഡന്റും തീവ്ര വലതുപക്ഷവുമായ ജൈർ ബൊൽസൊനാരോയും (67) തമ്മിലുള്ള മത്സരം രണ്ടാം ഘട്ടത്തിലേക്ക്. ഞായറാഴ്ച നടന്ന ആദ്യഘട്ടത്തിൽ ബൊൽസൊനാരോ 43.2 % വോട്ട് നേടിയപ്പോൾ ലുല 48.4 % നേടി. ആർക്കും 50 ശതമാനത്തിലേറെ വോട്ട് ലഭിക്കാതെ വന്നതോടെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഈ മാസം 30 ന് നടക്കും.

ലുല ആദ്യഘട്ടത്തിൽ തന്നെ ഭൂരിപക്ഷം നേടുമെന്ന പ്രവചനങ്ങൾ തെറ്റിച്ചാണ് ബൊൽസൊനാരോ മുന്നേറ്റം നടത്തിയത്. ആകെ 11 സ്ഥാനാർഥികളാണു രംഗത്തുണ്ടായിരുന്നത്. അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് 2 വർഷത്തോളം ജയിലിലായിരുന്ന ലുല വിലക്കു മൂലം 2018 ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. വൻ ജനപ്രീതിയുള്ള ലുലയുടെ ഒരുപാടു പിന്നിലാണു ബൊൽസൊനാരോ എന്നാണ് പ്രചാരണകാലത്തെ അഭിപ്രായ വോട്ടെടുപ്പുകൾ പറഞ്ഞത്.

Content Highlight: Brazil president election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com