ഇസ്രയേൽ പാർലമെന്റ് സമ്മേളനം; മുംബൈ ഭീകരാക്രമണം അതിജീവിച്ച മോഷെ വിശിഷ്ടാതിഥി
Mail This Article
ജറുസലം ∙ തിരഞ്ഞെടുപ്പിനെത്തുടർന്നുള്ള ഇസ്രയേൽ പാർലമെന്റിന്റെ (കനെസറ്റ്) ആദ്യ സമ്മേളനത്തിൽ വോട്ടിങ് പ്രായമായിട്ടില്ലാത്ത ഒരു വിശിഷ്ടാതിഥിയുണ്ടായിരുന്നു: 26/11 മുംബൈ ഭീകരാക്രമണത്തെ അതിജീവിച്ച ബാലൻ മോഷെ ഹോൾസ്ബെർഗ്. ഹീബ്രു ബൈബിളിലെ സങ്കീർത്തന പുസ്തകത്തിലെ ഒരു അധ്യായം വായിച്ചാണ് മോഷെ പുതിയ എംപിമാരെ അഭിസംബോധന ചെയ്തത്.
രണ്ടാം വയസ്സിൽ ഭീകരാക്രമണത്തെ അദ്ഭുതകരമായി അതിജീവിച്ച മോഷെയ്ക്ക് ഇപ്പോൾ 16 വയസ്സ്. അന്നു കൊല്ലപ്പെട്ട 166 പേരിൽ മോഷെയുടെ അച്ഛനമ്മമാർ ഉൾപ്പെടെ 6 പേർ ഇസ്രയേൽ പൗരന്മാരായിരുന്നു.
ഇന്ത്യക്കാരിയായ വളർത്തമ്മ സാന്ദ്രയുടെ ജീവൻ പണയം വച്ചുള്ള കരുതലാണ് മോഷെയ്ക്കു തുണയായത്. അടുത്തയാഴ്ചയാണ് ഭീകരാക്രമണ വാർഷികം. 2018 ൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനൊപ്പം മോഷെ മുംബൈ സന്ദർശിച്ചിരുന്നു.
English Summary: 2008 Mumbai terror attack survivor delivers special message to new Israeli parliament