ADVERTISEMENT

ടോക്കിയോ ∙ ജപ്പാനിൽ ഒരു മാസത്തിനിടെ മൂന്നാമത്തെ മന്ത്രിയും പുറത്ത്. ആഭ്യന്തര മന്ത്രി മിനോരു ടെറാദയെയാണു പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്നലെ പുറത്താക്കിയത്. സംഭാവന അഴിമതികളുമായി ബന്ധപ്പെട്ടാണു ടെറാദയ്ക്ക് മന്ത്രിപദം നഷ്ടമായത്. 

മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകത്തിനു പിന്നാലെ ജപ്പാനിലെ യൂണിഫിക്കേഷൻ ചർച്ചും ഭരണത്തിലുള്ള ലിബറൽ ഡമോക്രാറ്റിക് പാർട്ടിയും തമ്മിലുള്ള ബന്ധങ്ങൾ പുറത്തായതു കിഷിദയുടെ ജനസമ്മിതി ഇടിയാൻ കാരണമായി.  

യൂണിഫിക്കേഷൻ ചർച്ചുമായുള്ള ബന്ധത്തിന്റെ പേരിൽ മന്ത്രി ദൈഷിറോ യമാഗിവ ഒക്ടോബർ 24നു രാജി വച്ചു. ഉത്തരവാദിത്തങ്ങളിൽ അലംഭാവം കാട്ടിയതിനു നിയമമന്ത്രി യസുഹിറോ ഹനാഷിയെ ഈ മാസാദ്യം പുറത്താക്കിയിരുന്നു.

 

English summary: Japan's home minister is fired out; The third minister to be sacked in a month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com