യുക്രെയ്നിൽ റഷ്യ യുദ്ധക്കുറ്റങ്ങൾ ചെയ്തെന്ന് യുഎൻ സമിതി

russia-ukraine-war
യുക്രെയ്നിലെ ബഹ്മുതിൽ റഷ്യൻ സേനയ്ക്കെതിരെ പീരങ്കി പ്രയോഗിക്കുന്ന യുക്രെയ്ൻ സൈനികർ. ചിത്രം: എഎഫ്പി
SHARE

ജനീവ ∙ യുക്രെയ്നിൽ റഷ്യൻ സേന സാധാരണ ജനങ്ങളെ ആക്രമിച്ചതായും അധിനിവേശ പ്രദേശങ്ങളിൽ പീഡനവും കൂട്ടക്കൊലയും നടത്തിയതായും യുഎൻ മനുഷ്യാവകാശ ഓഫിസ് നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തി. യുക്രെയ്ൻ യുദ്ധത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് സമിതിയുടെ റിപ്പോർട്ട് പുറത്തുവിട്ടത്. മരിയുപോളിൽ തിയറ്ററിൽ അഭയം തേടിയിരുന്ന നുറുകണക്കിനാളുകളെ മിസൈൽ ആക്രമണത്തിൽ വധിച്ചത് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

 വൈദ്യുതി, ജലവിതരണ സംവിധാനം എന്നിവ തകർത്ത് യുക്രെയ്ൻ ജനതയെ പീഡിപ്പിക്കുന്നത് റഷ്യ തുടരുന്നതായും റിപ്പോർട്ടിൽ പറയുന്നു. യുക്രെയ്ൻ സേന നടത്തിയ മനുഷ്യാവകാശലംഘനങ്ങളും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിനിടെ, റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് യുക്രെയ്നിന് 4 മിഗ്–29 യുദ്ധവിമാനങ്ങൾ ഉടൻ നൽകുമെന്ന് പോളണ്ട് അറിയിച്ചു.  

ഇതേസമയം, നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കണമെന്നും പണം വിദേശരാജ്യങ്ങളിൽ സൂക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്നും റഷ്യൻ പ്രസിഡന്റ് മോസ്കോയിൽ ശതകോടീശ്വരന്മാരായ വ്യവസായികളുടെ യോഗത്തിൽ പറഞ്ഞു.  

English Summary: UN report on Russian war crimes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS