ADVERTISEMENT

ടൊറന്റോ ∙ കാനഡയുടെ അതിർത്തിയിലെ സെന്റ് ലോറൻസ് നദിയിലൂടെ അനധികൃതമായി യുഎസിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ ബോട്ടു മറിഞ്ഞു മരിച്ചവരിൽ ഇന്ത്യൻ കുടുംബവും. അക്സെസീനിലെ ചതുപ്പിൽ നിന്ന് 2 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ മരിച്ചവരുടെ എണ്ണം എട്ടായി. ഇതിൽ 3 വയസ്സിൽ താഴെയുള്ള ഒരു കുട്ടിയുമുണ്ട്.

Read also: അദാനി കമ്പനിയുടെ ഗ്യാസ് പൈപ്പ്‌ലൈനിൽ ചോർച്ച; കൊച്ചി നഗരത്തിൽ രൂക്ഷഗന്ധം

ഒരു ശിശുവിന്റെ മൃതദേഹം കൂടി കണ്ടെത്താനുണ്ടെന്ന് അക്സെസീൻ പൊലീസ് അറിയിച്ചു. ഒരു ഇന്ത്യൻ കുടുംബവും ഒരു റുമേനിയൻ കുടുംബവുമാണ് അപകടത്തിൽപെട്ടതെന്ന് പൊലീസ് പറഞ്ഞു. റുമേനിയൻ കുടുംബത്തിലെ എല്ലാവരും കാനഡ പൗരന്മാരാണ്. 

Read also: വഴിവിട്ട സഹായങ്ങൾക്ക് ചട്ടം ലംഘിച്ച് പണം; പ്രതികൾ മുഖ്യമന്ത്രിയും മുൻ മന്ത്രിമാരും

കഴിഞ്ഞ വർഷം ജനുവരിയിൽ കാനഡ–യുഎസ് അതിർത്തിയിലെ മനിറ്റോബയിൽ ഒരു ശിശു ഉൾപ്പെടെ 4 ഇന്ത്യക്കാരുടെ തണുത്തുറഞ്ഞ മൃതദേഹം കണ്ടെത്തിയിരുന്നു. ഏപ്രിലിൽ സെന്റ് റെജിസ് നദിയിൽ ബോട്ടു മുങ്ങി 6 ഇന്ത്യക്കാർ മരിച്ചു. അനധികൃത കുടിയേറ്റ ശ്രമത്തിനിടെ ആയിരുന്നു ഈ അപകടങ്ങൾ. 

English Summary: Indian Family Found Dead After Trying To Illegally Cross US-Canada Border

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com