ADVERTISEMENT

അങ്കറ ∙ തുർക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തയ്യിപ് എർദൊഗാൻ വിജയം നേടി.രണ്ടാം ഘട്ടത്തിലെ  ആദ്യഫലങ്ങളിൽ എർദൊഗാൻ മുന്നിലായിരുന്നു.എല്ലാവോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ എർദൊഗാന് 52.14%, എതിർസ്ഥാനാർഥി കമാൽ കിലിച്ദാറുലുവിന് 47.86% എന്നിങ്ങനെയായിരുന്നു വോട്ടുനില. 

20 വർഷമായി എർദൊഗാനാണ് തുർക്കി ഭരിക്കുന്നത്. 2014 തൊട്ട് ഇതു മൂന്നാം തവണയാണ് എർദൊഗാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം നേടുന്നത്. അതിനു മുൻപ് 11 വർഷം തുർക്കിയുടെ പ്രധാനമന്ത്രിയുമായിരുന്നു.14നു നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ എർദൊഗാന് 49.51% വോട്ടും കിലിച്ദാറുലുവിനു 44.88% വോട്ടുമാണു ലഭിച്ചത്. സ്ഥാനാർഥികൾക്കാർക്കും അന്ന് 50% വോട്ടു കിട്ടാതിരുന്നതിനാലാണ് ആദ്യ രണ്ടു സ്ഥാനക്കാർ മാത്രം മത്സരിക്കുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ഇന്നലെ നടന്നത്.

English Summary : Erdogan again as Turkey president  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com