മൊറോക്കോ: മരണം 2500 ആകുന്നു

morocco-earthquake
മൊറോക്കോയിൽ ഭൂകമ്പത്തിൽ തകർന്ന അറ്റ്ലസ് പർവതമേഖലയിലെ പ്രശസ്തമായ ടിൻമെൽ മസ്ജിദ്. അപൂർവ പൈതൃകത്തിന്റെ ഭാഗമായ മസ്ജിദ് 12–ാം നൂറ്റാണ്ടിൽ നിർമിച്ചതാണ്. ചിത്രം: റോയിട്ടേഴ്സ്
SHARE

റബാത്ത് ∙ വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ ഭൂകമ്പത്തിൽ മരണം 2497 ആയി. സ്പെയിൻ, ബ്രിട്ടൻ, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള തിരച്ചിൽ സംഘം നാലാം ദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഉയരാനാണു സാധ്യത. 2500 പേർക്കു ഗുരുതര പരുക്കുമുണ്ട്. കാണാതായവരുടെ കണക്കു പുറത്തുവിട്ടിട്ടില്ല. ഭൂകമ്പം കനത്ത പ്രഹരമേൽപ്പിച്ച മലയോരമേഖലയിൽ പലയിടത്തും റോഡ് നശിച്ചതിനാൽ രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിഞ്ഞിട്ടില്ല. ഭക്ഷണസാധനങ്ങൾ എത്തിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. 1960 ൽ 12,000 പേർ കൊല്ലപ്പെട്ടതിനു ശേഷമുള്ള അതിശക്തമായ ഭൂകമ്പമാണിത്. 

Content Highlight: Morocco Earthquake

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.