ADVERTISEMENT

ജൊഹാനസ്ബർഗ് ∙ ഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയ ശേഷം അക്രമികൾ അവരെ തട്ടിക്കൊണ്ടു പോയെന്നറിയിച്ചു പൊലീസിനെ ആദ്യം വഴിതെറ്റിച്ച മനോരോഗവിദഗ്ധനായ ഇന്ത്യൻ ‘സുകുമാരക്കുറുപ്പ്’ ഒമർ സബാഡിയ (72) പരോളിനിടെ മരിച്ചു. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ സൈക്യാട്രിസ്റ്റ് ആയിരുന്ന സബാഡിയ 1996 ൽ നടത്തിയ കൊലപാതകത്തിന് 50 കൊല്ലത്തെ തടവുശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങിയപ്പോഴാണ് മരിച്ചത്. 

8 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുകയ്ക്കു വേണ്ടിയാണു മലയാളി പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പ് 1984 ൽ കൊലപാതകം നടത്തിയതെങ്കിൽ മെഡിക്കൽ വിദ്യാർഥിനിയായ ഭാര്യ സഹീദയുടെ 20 ലക്ഷം ഡോളർ ഇൻഷുറൻസ് തുക തട്ടാനായിരുന്നു സബാഡിയയുടെ ക്വട്ടേഷൻ.

ഭാര്യയെ കാണാനില്ലെന്നു പറഞ്ഞ് 3 മക്കളോടൊപ്പം പൊലീസിനു മുന്നിൽ കരഞ്ഞു സഹായം അഭ്യർഥിച്ച സബാഡിയ തുടക്കത്തിൽ എല്ലാവരെയും കബളിപ്പിച്ചെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തി. മരത്തിൽ കെട്ടിയിട്ട നിലയിൽ സഹീദയുടെ മൃതദേഹം 22 ദിവസങ്ങൾക്കു ശേഷം കണ്ടെത്തി.

English Summary : South African Psychiatrist Omar Sabadia died 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT