ADVERTISEMENT

ബെയ്ജിങ് ∙ വവ്വാലുകളിൽ പുതിയൊരു കൊറോണാ വൈറസിനെ കണ്ടെത്തി. കോവിഡ്–19 മഹാമാരിക്കു വഴിവച്ച സാർസ് കോവ്–2 വൈറസിന്റെ അതേ രീതിയിലാണ് എച്ച്കെയു5 എന്ന ഈ വൈറസും കോശങ്ങളിലേക്കു കടക്കുന്നത്. കോശങ്ങളിലെ ആൻജിയോടെൻസിൻ കൺവേർട്ടിങ് എൻസൈം 2 ൽ ആണ് ഈ പുതിയ വൈറസും ഒട്ടിച്ചേരുന്നത്. അതുകൊണ്ടുതന്നെ വവ്വാലുകളിൽനിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ.ഹോങ്കോങ്ങിലെ ജാപ്പനീസ് പൈപ്പിസ്ട്രെല്ലെ വവ്വാലുകളിൽ ആദ്യമായി തിരിച്ചറിഞ്ഞ വൈറസിന്റെ പുതിയ വകഭേദമാണിത്.

മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്) ഉണ്ടാക്കുന്ന വൈറസ് ഉൾപ്പെടുന്ന മെർബെക്കോവൈറസ് ഉപവിഭാഗത്തിൽ നിന്നാണ് പുതിയ വൈറസ് വരുന്നതെന്നാണു ഗവേഷകർ നൽകുന്ന സൂചന. എന്നാൽ, ഇതു മഹാമാരിക്കു കാരണമാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. വവ്വാലുകളിൽനിന്നു പകർന്നാലും അത് എത്ര വേഗത്തിലാകുമെന്നു ഗവേഷകർ മനസ്സിലാക്കുന്നതേയുള്ളൂ.കോവിഡിനു വഴിവച്ചുവെന്ന ആരോപണം നേരിട്ട ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ (ഡബ്ല്യുഐവി) ഷി ഷെംഗ്ലിയാണ് പഠനത്തിനു നേതൃത്വം നൽകിയത്. വവ്വാലുകളിലെ വൈറസുകളെക്കുറിച്ചുള്ള ഗവേഷണത്തിലൂടെ ‘ബാറ്റ് വുമൻ’ എന്ന വിളിപ്പേരു ലഭിച്ച ഗവേഷകയാണ് ഷി. 

English Summary:

Potential Pandemic Threat: Scientists Discover New Coronavirus Similar to SARS-CoV-2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com