ADVERTISEMENT

ജറുസലം ∙ ഹമാസ് 4 ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതിനു പിന്നാലെ 600 പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിച്ചു. ഇതോടെ ജനുവരി 19ന് ആരംഭിച്ച ആറാഴ്ചത്തെ ഗാസ വെടിനിർത്തൽ ഒന്നാംഘട്ടം പൂർത്തിയായി. കയ്റോയിൽ നടക്കുന്ന രണ്ടാംഘട്ട ചർച്ചയിൽ ഇസ്രയേൽ പങ്കെടുക്കും. പ്രതിനിധിസംഘം പുറപ്പെട്ടതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. ചർച്ചയ്ക്കു സന്നദ്ധമെന്നു ഹമാസും വ്യക്തമാക്കി.

അവശേഷിക്കുന്ന ബന്ദികളെയും തിരിച്ചെത്തിക്കുംവരെ വെടിനിർത്തൽ തുടരാൻ ജനസമ്മർദം നെതന്യാഹു സർക്കാരിനുമേലുണ്ട്. രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾ മൂന്നാഴ്ച മുൻപേ ആരംഭിക്കേണ്ടതായിരുന്നുവെങ്കിലും ഇസ്രയേൽ നിസ്സഹകരണം മൂലം നീണ്ടുപോകുകയായിരുന്നു.

യുഎസ് മുന്നോട്ടുവച്ച വെടിനിർത്തൽ പദ്ധതിയനുസരിച്ച് നാളെ മുതൽ ഗാസ–ഈജിപ്ത് അതിർത്തിയിലെ ഫിലഡെൽഫി ഇടനാഴിയിൽനിന്ന് ഇസ്രയേൽ സൈന്യം പിൻവാങ്ങേണ്ടതാണ്. എന്നാൽ, സൈന്യം അതിർത്തിയിൽ തുടരുമെന്ന നിലപാടിലാണ് നെതന്യാഹു സർക്കാർ. രണ്ടാംഘട്ട ചർച്ചയിൽ ഇതായിരിക്കും പ്രധാന കീറാമുട്ടി. ഒന്നാംഘട്ട വെടിനിർത്തൽ കാലയളവിൽ കുട്ടികളടക്കം 456 പലസ്തീൻ തടവുകാരെയാണ് ഇസ്രയേൽ വിട്ടയച്ചത്. 

English Summary:

Gaza Ceasefire: Second phase talks begin in Cairo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com