ADVERTISEMENT

വാഷിങ്ടൻ/ ബെയ്ജിങ് ∙ യുഎസിലേക്കുള്ള ഇറക്കുമതിക്കു ചുമത്തിയ പകരംതീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ ഇതിൽനിന്നു ചൈനയെ ഒഴിവാക്കിയ ട്രംപ് തീരുവ 125% ആക്കി ഉയർത്തുകയും ചെയ്തു. പുതുക്കിയ തീരുവ ഇന്നലെ പ്രാബല്യത്തിൽ വരാനിരിക്കെയാണ് ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനം.90 ദിവസത്തേക്ക് മിക്കവാറും രാജ്യങ്ങളുടെ ഉൽപന്നങ്ങൾക്ക് 10% തീരുവയായിരിക്കും ഈടാക്കുക. 

നേരത്തെ, 104% പകരംതീരുവ ചുമത്തിയ യുഎസ് നടപടിക്കെതിരെ ചൈന ശക്തമായി തിരിച്ചടിച്ചിരുന്നു. യുഎസ് ഉൽപന്നങ്ങൾക്ക് 84% തീരുവ ചുമത്താനായിരുന്നു തീരുമാനം. ഇതാണു ട്രംപിനെ പ്രകോപിപ്പിച്ചത്. തീരുവ മരവിപ്പിക്കാനുള്ള യുഎസ് തീരുമാനം തങ്ങളുടെ കൂട്ടായ്മയുടെ വിജയമാണെന്ന് യൂറോപ്യൻ യൂണിയൻ അവകാശപ്പെട്ടു. ചൊവ്വാഴ്ച മുതൽ പകരംതീരുവ ചുമത്തുമെന്നു യൂറോപ്യൻ യൂണിയൻ വ്യക്തമാക്കിയിരുന്നു. തീരുവയുദ്ധം മുറുകുന്നതിനിടെ, അയൽരാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് വ്യക്തമാക്കി. 

US-china
English Summary:

US-China Tariff War: The US-China tariff war continues to escalate, with China imposing significant retaliatory tariffs on American products. Further uncertainty grips the global market as the European Union prepares to implement its own tariffs against the US.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com