ADVERTISEMENT

ജറുസലം ∙ ഗാസയിൽ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടു. ഇതോടെ 18 മാസത്തിനിടെ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 52,243 ആയി. അതേസമയം, വെടിനിർത്തൽ ചർച്ചകളിൽ നേരിയ പുരോഗതിയുണ്ടെന്നു മധ്യസ്ഥരായ ഖത്തർ അറിയിച്ചു. വ്യാഴാഴ്ച ദോഹയിലെത്തിയ, ഇസ്രയേൽ ചാരസംഘടന മൊസാദിന്റെ ഡയറക്ടർ ഡേവിഡ് ബർനിയ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനിയുമായി ചർച്ച നടത്തി. ഇസ്രയേൽ യുദ്ധം അവസാനിപ്പിച്ചാൽ ശേഷിക്കുന്ന എല്ലാ ബന്ദികളെയും വിട്ടുകൊടുക്കാമെന്നാണു ഹമാസ് നിലപാട്.

എന്നാൽ ഉപാധികളില്ലാതെ ഹമാസ് ബന്ദികളെ മോചിപ്പിക്കണമെന്നാണ് ഇസ്രയേൽ ആവശ്യം. തുർക്കി വിദേശകാര്യമന്ത്രി ഹകൻ ഫിദാനുമായി അങ്കറയിൽ ഹമാസ് നേതൃത്വം ചർച്ച നടത്തിയിരുന്നു. അതിനിടെ, ലബനനിലെ തെക്കൻ ബെയ്റൂട്ടിൽ പാർപ്പിട സമുച്ചയത്തിനുനേരെ ഇസ്രയേൽ  ബോംബാക്രമണം നടത്തി. ഒഴിപ്പിക്കൽ മുന്നറിയിപ്പു നൽകി ഒരുമണിക്കൂറിനകമായിരുന്നു ബോംബിങ്. കഴിഞ്ഞമാസം ആക്രമണം പുനരാരംഭിച്ചശേഷം ഗാസയിൽ 2,151 പലസ്തീൻകാരാണു കൊല്ലപ്പെട്ടത്. 5,598 പേർക്കു പരുക്കേറ്റു. തെക്കൻ ഗാസ നഗരമായ റഫയുടെ പകുതിയോളം പിടിച്ചെടുത്ത് ഇസ്രയേൽ ബഫർസോൺ ആക്കി മാറ്റിയിട്ടുണ്ട്. 

English Summary:

Gaza Death Toll Rises: 51 Killed in Latest Israeli Bombing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com