ADVERTISEMENT

വത്തിക്കാൻ സിറ്റി ∙ ഔദ്യോഗിക സ്ഥാനചിഹ്നങ്ങളായി മാർപാപ്പമാർ അണിയുന്നവയാണു പാലിയവും മുക്കുവന്റെ മോതിരവും. ഇന്നലെ സ്ഥാനാരോഹണ കുർബാനയ്ക്കിടെ ലിയോ പതിനാലാമൻ മാർപാപ്പയും ഇവ രണ്ടും സ്വീകരിച്ചു. കത്തോലിക്കാ സഭാധ്യക്ഷന്റെ സ്ഥാനാരോഹണച്ചടങ്ങിൽ പാരമ്പര്യത്തിന്റെ മുദ്ര ചാർത്തുന്ന സ്ഥാനീയചിഹ്നങ്ങളാണ് ഇവ രണ്ടും.

നല്ലിടയന്റെ പാലിയം

കാണാതെ പോയ ആടിനെ കണ്ടെത്തി തോളിലേറ്റുന്ന നല്ല ഇടയനെ സൂചിപ്പിക്കുന്ന വസ്ത്രമാണു പാലിയം. കഴുത്തുചുറ്റി, ഇരുതോളുകളിലൂടെയും കടന്ന്, നെഞ്ചിന്റെ മധ്യത്തിലൂടെ മുന്നോട്ടു നീണ്ടുകിടക്കുന്ന പാലിയത്തിൽ കുരിശടയാളങ്ങളുമുണ്ടാവും. ആട്ടിൻരോമം കൊണ്ടാണു പാലിയം നിർമിക്കുന്നത്.

മുക്കുവന്റെ മോതിരം

സഭയുടെ ആദ്യ അധ്യക്ഷനായ വിശുദ്ധ പത്രോസിനു നൽകപ്പെട്ട ദൗത്യത്തിന്റെ ഓർമപ്പെടുത്തലായാണു മുദ്രമോതിരം അണിയിക്കുന്നത്. ‘വലിയ മുക്കുവന്റെ മോതിരം’ എന്നറിയപ്പെടുന്ന മോതിരം സ്ഥാനാരോഹണച്ചടങ്ങിനിടെ പുതിയ മാർപാപ്പയെ അണിയിക്കുന്നതാണു പാരമ്പര്യം. ഓരോ മാർപാപ്പയുടെയും മരണശേഷം ഈ മോതിരം നശിപ്പിച്ചു കളയും. ഫ്രാൻസിസ് മാർപാപ്പ അണിഞ്ഞിരുന്നത് സ്വർണം പൂശിയ വെള്ളിമോതിരമാണ്. പത്രോസിന്റെ ചിത്രം ആലേഖനം ചെയ്താണ് ഈ മോതിരം നിർമിക്കുന്നത്.

English Summary:

Pope Leo XIV's Enthronement: A Look at the Pallium and Fisherman's Ring

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com