ADVERTISEMENT

വിത്ത് മുളച്ച് രണ്ട് ഇലയുള്ള  ചെടിയെ ആണ് മൈക്രോഗീൻ എന്നു പറയുന്നത്. ഏത് കാലാവസ്ഥയിലും എവിടെയും വളർത്താം. വളരെ കുറവ് സ്ഥലം മതി. ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പോഷകമൂല്യം വളരെ കൂടുതലാണ്. എല്ലാ ദിവസത്തെയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇതൊക്കെയാണ് ഗുണങ്ങൾ. മുട്ട പൊരിക്കുമ്പോൾ മുട്ടയിലും ചേർക്കാം. സാലഡിൽ ചേർത്ത് കഴിക്കാം. പരിപ്പു കറിയിൽ ചേർക്കാം, കറിവയ്ക്കാം. വീട്ടിൽ മേടിക്കുന്ന മത്തൻ, കുമ്പളം, പയർ എന്നിവ കൊണ്ട് വളരെ എളുപ്പത്തിൽ മുളപ്പിച്ച് എടുക്കാം.

 

എന്താണ് മൈക്രോ ഗ്രീൻസ്?

മുളപ്പിച്ച വിത്തിനും മുതിർന്ന ഇലയ്ക്കും ഇടയ്ക്കുള്ള അവസ്ഥ. പക്ഷേ ആള് ഇത്തിരി കുഞ്ഞനാണെങ്കിലും പോഷകത്തിന്റെ കാര്യത്തിൽ വളരെ മുൻപിലാണ്. 

വൈറ്റമിൻ എ ധാരാളമുണ്ട്. കൂടാതെ പൊട്ടാസ്യം, അയൺ, സിങ്ക്, മഗ്നീഷ്യം, കോപ്പർ, എന്നിവയും അടങ്ങിയിരിക്കുന്നു. ബീറ്റാ കരോട്ടിനുകളുടെയും ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് ഇത്. ഒരു പഠനം പറയുന്നത് മൈക്രോ ഗ്രീനിൽ സാധാരണ ഇലക്കറികളിൽ ഉള്ളതിലും ഒൻപത് മടങ്ങ് അധികം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് എന്നാണ്.

പയർ, കടല, ഉലുവ, കടുക് തുടങ്ങി ഗോതമ്പും ബാർലിയും ഓട്സും വരെ ഇങ്ങനെ മുളപ്പിച്ച് ചെറു ഇലയാകുമ്പോൾ ഉപയോഗിക്കാം. പച്ചക്കറി വിത്തുകളും മുളപ്പിച്ച് കുഞ്ഞൻ ഇല വരുമ്പോൾ മുറിച്ചെടുത്ത് കറിയാക്കാം.

സാധാരണ വിത്ത് മുളച്ച് 7 മുതൽ 21 ദിവസത്തിനുള്ളിൻ മുറിച്ചെടുക്കാം. അതായത് ആദ്യത്തെ മുതിർന്ന ഇല (true Leaf) വന്നതിനു ശേഷം.

തോരൻ വയ്ക്കാൻ മാത്രമല്ല ദോശയിലും ചപ്പാത്തിയിലും വരെ നുള്ളിയിടാം. വളരെ നേർമയേറിയത് ആയതിനാൽ സാലഡുകളിൽ പച്ചയ്ക്ക് പിച്ചിയിട്ടും കഴിക്കാം.

ഗോതമ്പ് ഇലകൾ കൊണ്ട് വീറ്റ് ഗ്രാസ് ജ്യൂസ് ഉണ്ടാക്കി കഴിക്കുന്നത് നല്ലൊരു ആന്റി എജിങ് മാർഗമാണ്. പക്ഷേ ഗോതമ്പ് ഇലകൾ, മുളപ്പിച്ച് ഒരാഴ്ച്ച കഴിഞ്ഞയുടനെ തന്നെ എടുക്കണം. അല്ലങ്കിൽ രുചി വ്യത്യാസം വരാം. Read More

English Summary : Micro Greens Recipes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com