ADVERTISEMENT

പത്തുവർഷം മുൻപ് ഒരു രാത്രിയിൽ കൊച്ചിയിൽ ഭക്ഷണം തേടി നടന്നപ്പോൾ, രണ്ടു കഷ്ണം പുട്ട് എങ്കിലും കിട്ടിയാൽ കഴിക്കാമെന്ന കൊതിയിൽ നിന്നാണ് ‘ദേ പുട്ട്’ എന്ന സംരംഭത്തിന്റെ പിറവിയെന്നു നടൻ നാദിർഷ. ആ ഒരു കൊതിയിൽ സുഹൃത്തുക്കളായ ദിലീപ്, ചന്ദ്രൻ, നദീർ, ശ്രീകാന്ത് എന്നിവർ ചേർന്നു സംസാരിച്ചു തുടങ്ങിയതാണ് ഈ സംരംഭം. 

dhe-puttu-kochi

 

cake-dhe-puttu

പുട്ടിന്റെ രുചികൾക്കു നവരസങ്ങൾ പകർന്ന ‘ദേ പുട്ട്’ വാർഷിക ആഘോഷങ്ങൾ കൊച്ചിയിലെ റസ്റ്ററന്റിൽ നടന്നു. നടൻ ദിനേശ് പ്രഭാകരും ആഘോഷങ്ങളിൽ പങ്കെടുക്കാൻ‍ എത്തിയിരുന്നു.

നാദിർഷ കേക്ക് മുറിച്ചു മധുരം പകർന്നു. കാലിക്കറ്റ്, ദുബായ്, ഖത്തർ, മസ്ക്കറ്റിലും ദേ പുട്ട് റസ്റ്ററന്റുകൾ ഉണ്ട്. പുട്ടിന്റെ പല ഫ്ലേവറുകൾ ഇവിടെ ലഭ്യമാണ്.

 

ബിരിയാണി, കിഴി...പുട്ട് രുചികളിൽ ഇനിയും വെറൈറ്റികൾ പ്രതീക്ഷിക്കാമെന്നു ദേ പുട്ട് ഷെഫ് സിനോയ് ജോൺ പറഞ്ഞു.

 

Content Summary : 10th Anniversary of dhe puttu restaurant.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com