ADVERTISEMENT

മലയാളികളുടെ പ്രിയ വിഭവമാണ് കപ്പബിരിയാണി. സോസേജ് ചേർത്ത കപ്പബിരിയാണി എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • കപ്പ  - 1 കിലോ
  • മഞ്ഞൾപ്പൊടി – ഒരു നുള്ള്
  • ഉപ്പ് – ആവശ്യത്തിന്

സോസേജ് ഗ്രേവിക്ക്:

  • സോസേജ് – 6
  • സവാള – 1
  • വെളുത്തുള്ളി - 5 
  • ഇഞ്ചി - ചെറിയ കഷണം
  • മഞ്ഞൾപ്പൊടി– 1/4 ടീസ്പൂൺ
  • മല്ലിപ്പൊടി –  3 ടീസ്പൂൺ
  • മുളകുപൊടി – 1 ടീസ്പൂൺ
  • ഗരം മസാല – ഒരു നുള്ള്
  • കുരുമുളക് പൊടി – 1/4 ടീസ്പൂൺ
  • ഉപ്പ്, കറിവേപ്പില – ആവശ്യത്തിന് 

താളിക്കാൻ :

  • വെളിച്ചെണ്ണ
  • കടുക്
  • ഉണക്കമുളക്

പാചകരീതി

  • കപ്പ ഒരു നുള്ള്  മഞ്ഞളും ചേർത്ത് വേവിച്ചെടുക്കുക. വെള്ളം കളഞ്ഞ് നന്നായി കുഴച്ചെടുക്കുക.
  •  സോസേജ് കഴുകി നല്ലതു പോലെ തുടച്ചെടുക്കുക. എണ്ണ ചൂടാക്കി ഇരുവശവും പാകം ചെയ്ത് തവിട്ട് നിറമാകുന്നതുവരെ സോസേജ് വഴറ്റുക. സോസേജ് ചെറിയ കഷണങ്ങളായി മുറിക്കുക.

ഗ്രേവി തയാറാക്കാൻ

  •  ഒരു കടായിയിൽ എണ്ണ ചൂടാക്കുക. ചതച്ചു വെച്ച  വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് തവിട്ട് നിറമാകുന്നതുവരെ വഴറ്റുക. അരിഞ്ഞു വച്ചിരിക്കുന്ന സവാള , ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക. മഞ്ഞൾപ്പൊടി, മല്ലിപൊടി, മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല എന്നിവ ചേർത്ത് പച്ച  മണം മാറുന്നത് വരെ  വഴറ്റുക. മസാലയിൽവെച്ചതു  അൽപം വെള്ളം ചേർത്ത് അരിഞ്ഞ സോസേജ് ഗ്രേവിയിൽ ചേർത്ത് നന്നായി ഇളക്കുക.

• മൂടി വെച്ച് 3 മുതൽ 4 മിനിറ്റ് വരെ വേവിക്കുക. മൂടി  തുറന്ന് ഗ്രേവി കട്ടിയാകുന്നതുവരെ വേവിക്കുക. ഉടച്ചു വെച്ചിരിക്കുന്ന കപ്പയിലേക്കു  ഗ്രേവി ചേർത്ത് നന്നായി ഇളക്കി കുറച്ച് തീയിൽ കുറച്ച് സമയം വേവിച്ച് തീ ഓഫ് ചെയ്യാം.

 • ഒരു പാൻ സ്റ്റോവിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിലേക്കു കടുക്,  , ഉണക്കമുളക്, കറിവേപ്പില ഇവ ചേർത്ത് താളിക്കുക. ഇത് കപ്പ ബിരിയാണിയിലേക്കു ചേർത്ത് അലങ്കരിക്കുക.

English Summary: Kappa Biryani with Sausage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com