ADVERTISEMENT

പുട്ടിനും ചപ്പാത്തിക്കും ചോറിനും നല്ല ഒരു കോമ്പിനേഷനാണ് ഈ കടലക്കറി

ചേരുവകൾ

  •  കടല                     - ഒരു കപ്പ്
  •  ഏലയ്ക്ക             - അഞ്ചെണ്ണം
  •  പട്ട                          - ഇടത്തരം
  •  ഗ്രാമ്പൂ                  - അഞ്ചെണ്ണം
  •  വറ്റൽ മുളക്       - ആറെണ്ണം
  •  വെളുത്തുള്ളി     - എട്ട് അല്ലി
  •  ഇഞ്ചി                   - ഇടത്തരം
  •  കറിവേപ്പില        - രണ്ട് തണ്ട്
  •  പച്ചമുളക്           - രണ്ടെണ്ണം
  •  സവാള               - രണ്ടു വലുത്
  •  തക്കാളി             - ഒരെണ്ണം
  •  മഞ്ഞൾപ്പൊടി  - അര ടീസ്പൂൺ
  •  മല്ലിപ്പൊടി           - ഒരു ടീസ്പൂൺ
  •  മുളകുപൊടി     - അര ടീസ്പൂൺ
  • പെരുംജീരകപ്പൊടി - അര ടീസ്പൂൺ
  •  വെളിച്ചെണ്ണ        - ഒന്നര ടേബിൾസ്പൂൺ
  •  ഉപ്പ് – പാകത്തിന്

 തയാറാക്കുന്ന വിധം

 കടല കഴുകിവൃത്തിയാക്കി അഞ്ച് കപ്പ് വെള്ളത്തിൽ 10 മണിക്കൂർ കുതിർത്ത് അടച്ചുവയ്ക്കുക. 

 എണ്ണ ചൂടാക്കി അതിലേക്ക് ഏലയ്ക്ക, പട്ട, ഗ്രാമ്പൂ, വറ്റൽ മുളക് എന്നിവ ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് വെളുത്തുള്ളി ഇഞ്ചി,  കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞത് ചേർത്ത് പച്ചമണം മാറ്റിയെടുക്കുക. സവാളയും പച്ചമുളകും ചേർത്ത് കൊടുക്കുക. വാടി വരുമ്പോൾ മഞ്ഞൾപ്പൊടി മല്ലിപ്പൊടി മുളകുപൊടി എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക. ഇതിലേക്ക് തക്കാളിയും ചേർത്ത് വഴറ്റി തണുത്തതിനുശേഷം ഉപ്പും ചേർത്ത് കടല കുതിർത്ത് വെച്ച് വെള്ളം അല്പം ചേർത്ത് അരച്ചെടുക്കുക. കുതിർത്ത് വച്ച കടലയും വെള്ളവും വേർതിരിച്ച് കടലയിലേക്ക്  അരപ്പും കടല കുതിർത്ത് വെച്ച  മൂന്നു കപ്പ് വെള്ളവും ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് തീ കൂട്ടി വെച്ച് അഞ്ച് വിസിൽ വരുന്നത് വരെ വേവിക്കുക. ശേഷം ഇടത്തരം തീയിൽ മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക. ആവി പോയതിനുശേഷം പെരുംജീരകം പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. രുചികരമായ കടലക്കറി തയാറായിക്കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com