ADVERTISEMENT

പുതുരുചിയിൽ കാന്താരി ചിക്കൻ കറി. അധികം മസാലകൾ ഒന്നും ചേർക്കാതെ കാന്താരിയും തേങ്ങാപ്പാലും ചിക്കനും ചേർത്താണ്  ഈ കാന്താരി ചിക്കന്‍ തയാറാക്കുന്നത്.

ചേരുവകള്‍

1. ചിക്കന്‍ - 750 ഗ്രാം (ചെറുതായി മുറിച്ചത്)
2. വലിയ സവാള - 1
3. കാന്താരി മുളക് – 1 1/2 ടേബിള്‍സ്പൂൺ ചതച്ചത്
4. ഇഞ്ചി / വെളുത്തുള്ളി ചതച്ചത് – 2 ടേബിള്‍സ്പൂണ്‍
5. മല്ലിയില – അരിഞ്ഞത്
6. തക്കാളി – 2 വലുത്
7. തൈര് – 1/4 കപ്പ്
8. മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
9. ഗരംമസാല – പട്ട, 6 ഗ്രാമ്പു , 3 ഏലക്കായ , 4 ബേ ലീഫ്
10. വെളിച്ചെണ്ണ –  2 ടേബിള്‍സ്പൂണ്‍1
1. കസൂരിമേത്തി – 2 ടീ സ്പൂൺ
12. കിസ്മിസ് / അണ്ടിപരിപ്പ് – 1/4 കപ്പ്
13. മുഴുവൻ കാന്താരി മുളക് – 10-15
14. തേങ്ങാപ്പാൽ – 1/2 കപ്പ് 

തയാറാക്കുന്ന വിധം

1. കഴുകി വൃത്തിയാക്കിയ ചിക്കൻ കഷണങ്ങളിലേക്ക്  ഇഞ്ചി / വെളുത്തുള്ളി /കാന്താരി മുളക് ചതച്ചതും ഉപ്പും 1/4 ടീ സ്പൂൺ മഞ്ഞള്‍പ്പൊടിയും തൈരും ചേർത്ത് നന്നായി തിരുമ്മി  അരമണിക്കൂർ മാറ്റി വയ്ക്കുക .

2. സവാള, തക്കാളി എന്നിവ മിക്സിയിൽ അരച്ച് പേസ്റ്റാക്കുക. 

3. ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കിസ്മിസ് / അണ്ടിപ്പരിപ്പ് എന്നിവ വറുത്തു കോരി മാറ്റി വയ്ക്കുക. ഇതേ പാനിലേക്ക് മുഴുവൻ ഗരം മസാലയും ചേർത്ത് അരച്ചു വച്ച സവാള ചേർത്ത് ചെറുതീയില്‍ വഴറ്റുക. ശേഷം തക്കാളി അരച്ചത് ചേർത്ത് എണ്ണതെളിയുന്നതു വരെ മൂടി വച്ച് 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കിമാരിനേറ്റ് ചെയ്ത ചിക്കൻ ചേർത്ത്  1/4 കപ്പ് വെള്ളം ഒഴിച്ചു ഇളക്കി ചേർക്കാം.

ചിക്കൻ മുക്കാൽ വേവുംവരെ ചെറുതീയില്‍ മൂടി വച്ച് വേവിക്കുക. മസാല വെന്ത് മുകളിൽ എണ്ണ തെളിഞ്ഞ് കാണുമ്പോള്‍ ബാക്കിയുള്ള മുഴുവൻ കാന്താരി മുളകും  മല്ലിയില അരിഞ്ഞതും ചേർത്ത് 5 മിനിറ്റ് കൂടി തീ കുറച്ചുവച്ച് അടച്ചുവേവിക്കുക. ചിക്കൻ വെന്ത്‌ വെള്ളം വറ്റി വരുമ്പോൾ തേങ്ങാപ്പാൽ ചേർത്തു നന്നായി ഇളക്കി, കസൂരി മേത്തിയില പൊടിച്ചു ചേർത്ത് വറുത്ത കിസ്മിസ് / അണ്ടിപരിപ്പ് എന്നിവ ചേർത്ത് ഇളക്കി വാങ്ങാം. ചൂടോടെ കുറച്ചു കിസ്മിസ് / അണ്ടിപരിപ്പ് എന്നിവ മുകളിൽ വിതറി വിളമ്പാം .

ശ്രദ്ധിക്കാൻ : അവസാനം ചേർക്കുന്ന കാന്താരി മുളക് വെന്തു അലിഞ്ഞു പോകരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com