ADVERTISEMENT

ഇഡ്ഡലിക്കും ദോശയ്ക്കും ചോറിനും കൂടെ കഴിക്കാം. മല്ലിയും മുളകും വറുത്തു അരച്ച് ഉണ്ടാക്കുന്ന നാടൻ സാമ്പാർ. 

ചേരുവകൾ

  • തുവരപരിപ്പ് - 1 കപ്പ്‌ 
  • കുമ്പളങ്ങ - 100 ഗ്രാം (ചെറുത്‌ )
  • കാരറ്റ്  - 1
  • സവാള - 2
  • ഉരുളക്കിഴങ്ങ്  - 2
  • തക്കാളി -    2
  • മുരിങ്ങക്കായ - 2
  • മഞ്ഞൾപ്പൊടി - കാൽ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന് 
  • വെളിച്ചെണ്ണ - 3-4 സ്പൂൺ 
  • മല്ലിയില
  • പുളി - നെല്ലിക്ക വലുപ്പം
  • കായപ്പൊടി - അരസ്പൂൺ 
  • കടുക് - 1 സ്പൂൺ
  • ചുവന്ന മുളക് - 1-2
  • വെണ്ടയ്ക്ക - ഓപ്ഷണൽ 

വറത്ത് അരയ്ക്കാൻ

  • തേങ്ങ - 2 പിടി 
  • മല്ലി - 2 ടേബിൾ സ്പൂൺ 
  • ചുവന്ന മുളക് - 6-7
  • ഉലുവ - കാൽ ടേബിൾ സ്പൂണിൽ താഴെ 
  • കായം - അര സ്പൂൺ 
  • കറിവേപ്പില - കുറച്ച്

തയാറാക്കുന്ന വിധം

പരിപ്പ്  കുറച്ച് നേരം കുതിർത്തു വച്ച് പ്രഷർ കുക്കറിൽ  ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് വേവിക്കുക. കഷ്ണങ്ങൾ ചേർത്തു മഞ്ഞൾപ്പൊടി, മല്ലിയില, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. ശേഷം പുളി വെള്ളം ഒഴിച്ച് തിളപ്പിക്കുക. 

ഒരു പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ഉലുവ ചേർത്ത് ബ്രൗൺ നിറം വരെ വറക്കുക. ഇതിലേക്കു മല്ലി, മുളക്, കുറച്ച്  കറിവേപ്പില എന്നിവ ചേർത്ത് നന്നായി വറക്കുക. കായപ്പൊടിയും ചേർക്കുക. തേങ്ങയും ചേർത്ത് കളർ മാറുന്നത് വരെ വറക്കുക. ചൂട് കുറഞ്ഞ ശേഷം ഇത് അരച്ചെടുത്ത് വേവിച്ച കഷ്ണങ്ങളിൽ ഒഴിച്ച് തിളപ്പിക്കുക. ആവശ്യത്തിനു മല്ലിയില ചേർത്തു തിളപ്പിക്കുക.

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച്  കാൽ സ്പൂൺ ഉലുവ, കടുക് എന്നിവ പൊട്ടിച്ച് മുളകും  കറിവേപ്പിലയും ചേർത്തു വറുത്തൊഴിക്കാം.

Note: 

  • നന്നായി വറുക്കുകയും തിളപ്പിക്കുകയും വേണം. 
  • കായപ്പൊടി അരസ്പൂൺ മുതൽ മുക്കാൽ ചെറിയ സ്പൂൺ വരെ ചേർക്കാം. 
  • കായപൊടിയേക്കാൾ രുചി കായം എണ്ണയിൽ പൊരിച്ചു ചേർക്കുന്നതാണ്
  • ഉലുവ കരിയാതെ നോക്കണം.

English Summary : Varutharacha Sambar Kerala Special Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com