ADVERTISEMENT

എല്ലാവരെയും കൊതിപ്പിക്കുന്ന രുചിയുള്ള മീൻകറി, സവാളയും ഉള്ളിയും മല്ലിപ്പൊടിയും ചേർക്കാത്തതുകൊണ്ടു തന്നെ ഈ കറി പെട്ടെന്ന് കേടാകില്ല. ഒരു തൃശ്ശൂർ സ്റ്റൈൽ ടേസ്റ്റി കല്യാണ മീൻ കറിക്കൂട്ട് ഇതാ.

ചേരുവകൾ 

  • മീൻ  - 1 കിലോഗ്രാം 
  • ഇഞ്ചി - ചെറുത് 
  • വെളുത്തുള്ളി - 1 തുടം 
  • കുടംപുളി - 3 വലിയ കഷ്ണം 
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 
  • കാശ്മീരി ചില്ലി പൗഡർ - 3 1/2 ടേബിൾ സ്പൂൺ 
  • ഉലുവാപ്പൊടി - 1/4 ടീസ്പൂൺ 
  • വെളിച്ചെണ്ണ - ആവശ്യത്തിന് 
  • കടുക് - 1/2 ടീസ്പൂൺ 
  • ഉലുവ - 1/4 ടീസ്പൂൺ 
  • കായപ്പൊടി - 1/4 ടീസ്പൂൺ 
  • പച്ചമുളക് - 2
  • കറിവേപ്പില - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

  • കുടംപുളി കുതിർത്തു വച്ച വെള്ളത്തിൽ നിന്ന് കുറച്ചു വെള്ളം ഒരു ബൗളിലേക്ക് എടുത്തു മുളകുപൊടി, ഉലുവാപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് പേസ്റ്റാക്കി വയ്ക്കണം.
  • ഒരു കട്ടിയുള്ള പാത്രത്തിൽ കുറച്ചു എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ഉലുവ ചേർത്ത് ചൂടാക്കണം. ചതച്ചെടുത്ത ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ 4-5 മിനിറ്റ് നന്നായി വഴറ്റണം. ഇതിലേക്ക് പച്ചമുളക് രണ്ടെണ്ണം കൂടി ചേർക്കുക.
  • ഇതിലേക്ക് തയാറാക്കിയ ചില്ലി പേസ്റ്റ് (1 ടീസ്പൂൺ), ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റണം. 
  • നല്ല ചൂടുള്ള വെള്ളം ഒഴിച്ച് തിളപ്പിച്ച് മാറ്റി വയ്ക്കുക.
  • കറി വയ്ക്കാനുള്ള പാത്രത്തിൽ ആദ്യം കറിവേപ്പില, അതിനു മുകളിൽ കഴുകി വൃത്തിയാക്കിയ മീൻ കഷ്ണങ്ങൾ, കുടം പുളി ,ചില്ലി പേസ്റ്റിന്റെ പകുതി എന്നിവ ലെയറായി ഇടണം. മീൻ കഷ്ണങ്ങൾ തീരുന്നതു വരെ ഇതുപോലെ ലെയറാക്കണം. 
  • ആവശ്യമെങ്കിൽ കുറച്ചു ചൂടുവെള്ളം മാത്രം ഒഴിച്ച് ചുറ്റിച്ചെടുത്തു മീഡിയം തീയിൽ അടച്ചു വച്ചു വേവിക്കണം.
  • മീൻ വെന്താൽ തീ കൂട്ടി വച്ചു തുറന്നു വച്ച് ആവശ്യത്തിനു ചാറിൽ വറ്റിച്ചെടുക്കുക. കായപ്പൊടി വിതറിയാൽ കൂടുതൽ സ്വാദ് ഉണ്ടായിരിക്കും .

English Summary : Fish Curry Thrissur Style Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com