ADVERTISEMENT

ഓണത്തിന് പൂക്കളത്തിന്റെ ഭംഗിയുള്ള ഒരു പഞ്ചവർണ പച്ചടി തയാറാക്കിയാലോ?

ചേരുവകൾ

1) പൈനാപ്പിൾ- ചെറിയ കഷണങ്ങൾ ആക്കിയത് കാൽ കപ്പ്
2) നല്ല പഴുത്ത തക്കാളി - ഒരു പകുതി, കനം കുറച്ചു അരിഞ്ഞത്
3) പഴുത്ത പച്ചമുളക് - 1, നീളത്തിൽ അരിഞ്ഞത്
3) നീല മുന്തിരി - 10 എണ്ണം
4) ബ്ലുബറി - 4-5 എണ്ണം
5) സാലഡ് വെള്ളരിക്ക അരിഞ്ഞത് - 1/4 കപ്പ്
6) പച്ചമുളക് അരിഞ്ഞത് - 2
7) മല്ലിയില അരിഞ്ഞത് - ഒരു ചെറിയ പിടി
8) കറിവേപ്പില - ആവശ്യത്തിന്
9) തേങ്ങ ചിരകിയത് - 1/2 കപ്പ്
10) ജീരകം - 1 ടീസ്പൂൺ
11) മഞ്ഞൾപ്പൊടി - 1 നുള്ള്
12) ഉണക്ക മുളക് - 2
13) കുരുമുളകുപൊടി - 2 നുള്ള്
14) കടുക് ചതച്ചത് - 1/2 ടീസ്പൂൺ
15) കടുക് (മുഴുവൻ) - 1/2 ടീസ്പൂൺ
16) തൈര് - 1/2 കപ്പ്
17) ഉപ്പ്
18) പഞ്ചസാര - 1/2 ടീസ്പൂൺ
19) വെള്ളം
20) വെളിച്ചെണ്ണ - 1 ടീസ്പൂൺ
21) തേങ്ങാപ്പാൽ - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

1) പൈനാപ്പിൾ പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേർത്ത് നികക്കെ വെള്ളം ഒഴിച്ച് നന്നായി വേവിച്ചെടുക്കുക.

2) അതിലേക്ക് വെള്ളരിക്ക കഷണങ്ങൾ ആക്കിയത് ഇട്ട് വാട്ടി എടുക്കണം.

3) തേങ്ങയും ജീരകവും തൈരും 1 പച്ചമുളകും കുരുമുളക് പൊടിയും ചേർത്ത് നന്നായി അരച്ചെടുത്ത് വെള്ളരിക്ക വെന്ത് വരുമ്പോൾ അതിലേക്ക് ചേർക്കണം

4) ഒരു പച്ചമുളകും ഒരു പഴുത്ത മുളകും ചതച്ച കടുകും ചേർത്ത് ഒന്ന് തിളപ്പിക്കുക.

5) തീ കുറച്ച് അതിലേക്ക് തക്കാളി, മുന്തിരി, മല്ലിയില എന്നിവ ചേർത്ത് ഇളക്കി, അടച്ച് തീ ഓഫ് ചെയ്ത് ഒരു മിനിറ്റ് വയ്ക്കുക.

6) മൂടി തുറന്ന് വിളമ്പാൻ ഉള്ള പാത്രത്തിലേക്ക് മാറ്റി മുകളിൽ ബ്ലുബെറി വിതറുക. ആ ചൂടിൽ ബ്ലൂബറി വാടിക്കിട്ടും.

7) ഒരു ടേബിൾസ്പൂൺ തേങ്ങപ്പാല് മുകളിൽ ഒഴിക്കാം, നല്ല വെള്ള നിറം കിട്ടും

6) വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്, മുളക്, കറിവേപ്പില ചേർത്ത് മൂപ്പിക്കുക. തീ ഓഫ് ആക്കി ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് പച്ചടിയുടെ മുകളിൽ ഒഴിക്കാം. അങ്ങനെ പഞ്ചവർണ പച്ചടി തയ്യാർ..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com