ഏകദേശം 10 വർഷം മുൻപ് ഇന്ത്യൻ രാഷ്ട്രീയത്തിൽ രംഗപ്രവേശം ചെയ്‌ത പാർട്ടിയാണ് ആം ആദ്മി. പത്താം വർഷത്തിൽ രാജ്യത്തെ രണ്ട് സംസ്ഥാനങ്ങൾ ഭരിക്കുന്ന പാർട്ടിയെന്ന നേട്ടം അവർ സ്വന്തമാക്കി. പുറമെ ഗോവയിൽ സംസ്ഥാന പാർട്ടി എന്ന പദവിയും.
തുടക്കകാല പ്രവർത്തനങ്ങളിൽ വ്യത്യസ്തത അവകാശപ്പെടാമെങ്കിലും കൂടുതൽ വളരണമെങ്കിൽ രാഷ്ട്രീയത്തിലെ പതിവു ഗിമ്മിക്കുകളെ ആശ്രയിച്ചേ തീരൂ എന്ന സന്ദേശം അതിവേഗം മനസ്സിലാക്കിയ പാർട്ടി കൂടെയാണ് എഎപി. മറ്റൊരു ശരാശരി ഇന്ത്യൻ പാർട്ടിയായി ആം ആദ്‌മിയും മാറുകയാണോ?
വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യുറോ ജോമി തോമസ് ദില്ലിയാഴ്‌ച പോഡ്കാസ്റ്റിൽ.