പ്രാദേശിക പാർട്ടികൾക്കു ബലമുള്ള പല സംസ്ഥാനങ്ങളിലും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വലിയ നേട്ടം പ്രതീക്ഷിക്കാവുന്ന സ്ഥിതിയല്ല. അങ്ങനെയിരിക്കെയാണ് ബിഹാറിൽ എൻഡിഎ സഖ്യം വിട്ട് നിതീഷ് കുമാറിന്റെ പാർട്ടിയായ ജെഡി(യു) പുറത്തു പോകുന്നത്. അങ്ങനെ പോകും മുൻപ് അദ്ദേഹം പുതിയ സഖ്യകക്ഷിയായ ആർജെഡിയുമായി മാത്രമല്ല, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും ചർച്ച നടത്തി. ആ ചർച്ചയിൽ ബിജെപി ഒരു അപകടം മണക്കുന്നുണ്ട്. ബിഹാറിലെ ഭരണമുന്നണി മാറ്റത്തിലൂടെ ദേശീയ രാഷ്ട്രിയത്തിലും മാറ്റം വരികയാണോ? ഐക്യ പുരോഗമന സഖ്യം ഉയിർത്തെഴുന്നേൽക്കുന്നതിന്റെ സൂചനകളാണോ നിതീഷ് നല്‍കിയത്? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ദില്ലിയാഴ്ച’ പോഡ്കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ...