Listen to our News bulletins everyday on the move through Manoramaonline Podcasts.
More Podcastവില്ലുകൊണ്ട് പാമ്പിനെ തോണ്ടിയെടുത്ത് വീണ്ടും കുടിലില്‍ കടന്ന് സന്ന്യാസിയുടെ തോളിലേക്ക് വളച്ചിട്ടു. പിന്നെ തെല്ലകലെ മാറി നിന്ന് ആ കാഴ്ച നോക്കി രസിച്ച് ഉറക്കെ പൊട്ടിച്ചിരിച്ചു. ചത്തതിന് ഒക്കുമേ ജീവിച്ചിരിക്കിലും എന്ന ഭാവത്തില്‍ കഴിയുന്ന ഇയാളെ പരിഹസിക്കാനും അപമാനിക്കാനും ഇതിലും നല്ലൊരു മാര്‍ഗമില്ലെന്ന് പരീക്ഷിത്തിന് തോന്നി. അര്‍ജുനപുത്രന്‍ അഭിമന്യൂവിന്റെ മകന്‍ പരീക്ഷിത്തിന്റെ ജീവിതം അവലംബമാക്കി രചിക്കപ്പെട്ട ആദ്യനോവല്‍ - പരമപദം, കേൾക്കാം അധ്യായം നാല്