Listen to our News bulletins everyday on the move through Manoramaonline Podcasts.
More Podcastതക്ഷകന്‍ എട്ടുദിക്കും പൊട്ടുമാറുച്ചത്തില്‍ പൊട്ടിച്ചിരിച്ചു. ചിരിയുടെ താളക്രമവും ആരോഹണവും അനുസരിച്ച് അവന്റെ രൂപം വളര്‍ന്നു വളര്‍ന്ന് ആകാശത്തോളം ഉയര്‍ന്നു. മഹര്‍ഷി കഴുത്ത് നീട്ടി നോക്കാന്‍ കിണഞ്ഞു ശ്രമിച്ചിട്ടും മുഖം കാണാനാവാത്ത വിധം തക്ഷകന്‍ വളര്‍ന്നുകൊണ്ടേയിരുന്നു. ഉയരത്തിനൊത്ത വണ്ണവും മൂര്‍ച്ചയേറിയ പല്ലുകളും മറ്റുമായി ആരെയും ഭയപ്പെടുത്തുന്ന രൂപമായിരുന്നു അത്. അര്‍ജുനപുത്രന്‍ അഭിമന്യൂവിന്റെ മകന്‍ പരീക്ഷിത്തിന്റെ ജീവിതം അവലംബമാക്കി രചിക്കപ്പെട്ട ആദ്യനോവല്‍ - പരമപദം, കേൾക്കാം അധ്യായം ഒൻപത്