1987 മേയ് 31 ഒരു ഞായറാഴ്ചയായിരുന്നു. അന്നാണ് കുട്ടനാടിന്റെ പ്രിയ മകൻ ജോൺ ഏബ്രഹാം എന്ന ലോകമറിയുന്ന ചലച്ചിത്രകാരൻ ചേന്നങ്കരി സെന്റ് പോൾസ് പള്ളിയുടെ ആറടി മണ്ണിലേക്ക് നിത്യമായ ഉറക്കത്തിന് എത്തിച്ചേർന്നത്. 36 വർഷം പിന്നിട്ടു. ശേഷിപ്പുകൾ ബാക്കിയാക്കാതെ ആ ശരീരം മണ്ണിൽ വിലയം പ്രാപിച്ചു. എന്നിട്ടും ജോൺ മലയാളിയുടെ മനസ്സിലേക്കും ചിന്തയിലേക്കും ചർച്ചകളിലേക്കും തന്റെ മുഷിഞ്ഞ നീളൻ ജുബ്ബയും നീട്ടിവളർത്തിയ മുടിയുമായി ഇടയ്ക്കിടെ ചോദിക്കാതെ വന്നു കയറുന്നു. ജോണിന് പകരം വയ്ക്കാൻ മറ്റൊരാൾ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല എന്ന് മലയാളി തിരിച്ചറിയുന്നിടത്താണ് ജോൺ ജോണായിത്തന്നെ തുടരുന്നത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com