മലയാള സിനിമയിലെ തരക്കേടില്ലാത്ത നടൻ കൂടിയായ ഒരു നിര്‍മാതാവ് അടുത്തിടെ 10 കോടി രൂപ മുടക്കിയൊരു പടം പിടിച്ചു. അണിയറ ജോലിയെല്ലാം കഴിഞ്ഞ് സിനിമ തിയറ്ററില്‍ എത്താനിരിക്കേ തലേന്ന് ഒരു ഫോണ്‍ വിളി. ഒരു ഏജന്‍സിയില്‍ നിന്നാണെന്ന് അങ്ങേത്തലയ്ക്കൽനിന്ന് മറുപടി. കക്ഷിക്ക് രണ്ടുകോടി രൂപ വേണം. സൗജന്യ ടിക്കറ്റെടുക്കാനാണ്. ഫ്രീ ടിക്കറ്റുകൊടുത്ത് ആളുകളെ തിയറ്ററില്‍ കയറ്റും. സിനിമ ഹൗസ്‍ഫുൾ ആണെന്ന് പ്രചരിപ്പിക്കാം. റേറ്റിങ്ങും അതുവഴി കൂട്ടാം. മിനിമം 10ല്‍ 7 ‘സ്റ്റാർ’ ഉറപ്പ്. നിര്‍മാതാവിന് സുസമ്മതം. രണ്ടുകോടി അന്നുതന്നെ ഏജൻസിയിലെത്തിച്ചു. പടം കുറച്ചുനാൾ തിയറ്ററില്‍ ഓടിക്കഴിഞ്ഞപ്പോൾ അതാ മുടക്കുമുതലിന്‍റെ ഇരട്ടി വാഗ്ദാനവുമായി ഒടിടി കമ്പനികളും ടിവി ചാനലുകളും മുന്നില്‍. ‘‘ഞാൻ പിടിച്ച പടത്തിന് ഞാൻ തന്നെ ടിക്കറ്റെടുത്ത് ആളുകളെ കയറ്റിയെങ്കിലെന്താ! മുടക്കുമുതല്‍ ലാഭസഹിതം തിരിച്ചുകിട്ടിയില്ലേ’’, നിര്‍മാതാവിന്‍റെ ആത്മഗതം. ഇതാണ് ഇപ്പോൾ മലയാള സിനിമയില്‍ യഥാര്‍ഥത്തില്‍ നടക്കുന്നതെന്ന് രണ്ട് മുന്‍നിര നിര്‍മാതാക്കള്‍തന്നെയാണ് മനോരമ ഓണ്‍ലൈനിനോട് വ്യക്തമാക്കിയത്. പല കോണുകളില്‍നിന്നും

loading
English Summary:

Black Money and Fraud in Malayalam Cinema Exposed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com