ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളയായ ഐഎഫ്എഫ്ഐ 55–ാം പതിപ്പ് ഗോവയിൽ സമാപിച്ചു. തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ തുടങ്ങാനിരിക്കുന്നു. ഇഫിയിൽ നിന്ന് കേരളത്തിന് എന്തൊക്കെ പഠിക്കാനുണ്ട്? ഗോവയിൽ ഇത്തവണ സിനിമയുടെ തിരഞ്ഞെടുപ്പിൽ പാളിച്ച പറ്റിയോ?
‘വീർ സവർക്കറി’ന്റെ മേളയിലേക്കുള്ള തിരഞ്ഞെടുപ്പ്, സിനിമയിലേക്കുള്ള എഐയുടെ വരവ്, തുടങ്ങാനിരിക്കുന്ന ഫിലിം സ്കൂൾ, പുതിയ സിനിമ, മലയാള സിനിമയിലെ മാറ്റങ്ങൾ... എല്ലാറ്റിനെപ്പറ്റിയും തുറന്നു പറയുകയാണ് മേള ഡയറക്ടർ ശേഖർ കപൂർ.
Mail This Article
×
ദേശാടനപ്പക്ഷികളെപ്പോലെ ഏഷ്യയിലെങ്ങുമുള്ള ചലച്ചിത്ര പ്രേമികൾ ചേക്കേറുന്ന അറബിക്കടലിന്റെ കൊങ്കൺ തീരം! നഗരത്തെ തൊട്ടൊഴുകി കടലിലേക്കെത്താൻ വെമ്പുന്ന മണ്ഡോവി നദിയെപ്പോലെ, കലയുടെ ഗോവൻതീരത്തെ ലോകസിനിമയുടെ കാണാക്കാഴ്ചകളിലേക്ക് ഒഴുകിയെത്തുന്നവർ. പനജിയിലെ പ്രധാന വേദിയായ ഇനോക്സ് വൺ പരിസരത്തെ കെട്ടിടത്തിലാണ് 55–ാം രാജ്യാന്തര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്ഐ) ഡയറക്ടർ ശേഖർ കപൂറിനെ കണ്ടത്.
മിസ്റ്റർ ഇന്ത്യയും ബൻഡിറ്റ് ക്വീനും എലിസബത്തും ഒരുക്കിയ പ്രതിഭാധനനായ സംവിധായകൻ; 78–ാം വയസ്സിലും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന് ഒട്ടും മങ്ങലില്ല! വിവിധ വേദികളിൽ ചുറുചുറുക്കോടെ ഓടിയെത്തിയും ഉൾക്കാഴ്ചയുള്ള വീക്ഷണങ്ങൾ പങ്കിട്ടും മേളയുടെ നടത്തിപ്പ് മുന്നിൽനിന്നു നയിക്കുകയാണ് അദ്ദേഹം. മേളയ്ക്കിടെ, വിവിധ ദിവസങ്ങളിലെ ശ്രമങ്ങൾക്കൊടുവിൽ 15 മിനിറ്റു മാത്രമേ എടുക്കാവൂയെന്നു പറഞ്ഞാണ് അഭിമുഖ സംഭാഷണത്തിനായി അദ്ദേഹം ഇരുന്നത്. വിശദമായിത്തന്നെ സംസാരിക്കുകയും ചെയ്തു. ആ വാക്കുകളിലേക്ക്...
English Summary:
"AI Will Empower a 15-Year-Old Filmmaker from Dharavi" : Exclusive Interview With Shekhar Kapur, the Director of the International Film Festival of India (IFFI)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.