മോസ്കോയിൽ അപ്പോൾ മഞ്ഞു പെയ്യുന്നുണ്ടായിരുന്നോ എന്നറിയില്ല. പക്ഷേ, ശൈത്യത്തിൽ വീഴുന്ന മഞ്ഞിനേക്കാൾ മാർദവം ആ നായകന്റെ കവിളുകൾക്കുണ്ടായിരുന്നു. ഗ്രീഷ്മത്തിൽ വിരിയുന്ന പൂക്കളേക്കാൾ നീലിമ ആ കണ്ണുകൾക്കുണ്ടായിരുന്നു. അയാൾ ആരാധകരുടെ പരിലാളനമേറ്റ പരിമളമായിരുന്നു. മോസ്കോ ചലച്ചിത്രമേളയുടെ ആ ഹാളിലേക്കു കടന്നുവന്ന, മുപ്പതു തികയാത്ത ആ താരനായകന്റെ മാതാപിതാക്കൾ കണ്ടത് അയാളെ പിച്ചിപ്പറിക്കുന്ന റഷ്യൻ സുന്ദരികളെയായിരുന്നു. അവർക്കിടയിൽനിന്നു മകനെ കൊണ്ടുപോകുമ്പോൾ ആ അമ്മ മകന്റെ കവിളുകൾ തുടച്ചുകൊടുത്തു. ആ കൈലേസിൽ സുന്ദരികളുടെ ലിപ് സ്റ്റിക്കിന്റെ പാടുകൾ വീണിരുന്നു! അതായിരുന്നു രാജ് കപൂർ. ആസ്വാദകർ ‘രാജ’പദവി കൊടുത്ത ഇന്ത്യൻ സിനിമയുടെ ‘ഗ്രേറ്റസ്റ്റ് ഷോമാൻ’. നാൽപതു കൊല്ലം ഹിന്ദിയുടെ ഹൃദയത്തുടിപ്പായ നടൻ, സംവിധായകൻ, നിർമാതാവ്. ഈ ഡിസംബർ 14ന് നൂറാം വയസ്സിന്റെ നിറവുള്ള ഓർമക്കിരീടമണിയുന്ന താരചക്രവർത്തി. നീലക്കണ്ണുകളും നുണക്കുഴിക്കവിളുകളുമായി ജനിച്ച ആ കുട്ടിക്ക് അച്ഛൻ പൃഥ്വിരാജ് കപൂർ, നേരത്തേ പേരിട്ടു തലയിണക്കീഴിൽ വച്ചിരുന്നു. അതു മകനായിരിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. അതയാൾ ഭാര്യ രാംസരണി ദേവിയോടും പറഞ്ഞു. ബന്ധുക്കളിൽ പലരും

loading
English Summary:

Raj Kapoor at 100: The Timeless Charm of Bollywood's "Greatest Showman". The Untold Story of Raj Kapoor's Rise to Bollywood Royalty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com