‘‘പൂങ്കുന്നം ജംക്‌ഷനിൽ നിന്ന് ഗുരുവായൂർക്ക് ബസ് കേറുമ്പോ, നല്ലോണം നോക്കി വേണം കേറാൻ. ശരിക്കൂള്ള വണ്ടീണ്ട്, വളഞ്ഞ വണ്ടീം ഇണ്ട്. ‘ചൊവ്വല്ലൂർപ്പടി വഴി’ എന്ന് ചെറ്ങ്ങനെ എഴുതീയിട്ട്ണ്ടാവും മുമ്പിൽ. ആ ബസിൽ ആണ് കേറണ്ടത്. മറ്റേതിൽ കേറിയാ ഒരു ഒന്നൊന്നര മണിക്കൂർ അങ്ങനെ ചിറ്റിച്ചിറ്റി വലയും.’’ അച്ഛൻ പിന്നിൽ, അമ്മേം ഞാനും മുന്നിൽ. ചെമ്പൈ സംഗീതോത്സവത്തിന് പാടാൻ കൊണ്ടു പോവ്വാണ് എന്നെ. ‘‘ഒന്ന് കൂടി മൂത്രൊഴിക്കായിരുന്നൂല്ലേ അമ്മേ?’’ അമ്മ എന്നെ ഒന്ന് നോക്കിയേ ഉള്ളൂ ആ tendency തന്നെ പമ്പ കടന്നു. പിന്നിലിക്ക് ഓടിക്കൊണ്ടിരിക്കണ ആകാശം നോക്കി ഞാൻ ബസിന്റെ ജനലരികിൽ ഒരു പാവം പോലെ ഇരുന്നു. പാടാനുള്ളതാണ് ‘പാവം ഭാവം’ മതി. ആകാശത്തിൽ അവൻ എവിടെയോ ഉണ്ട്. കയ്യും തലയും പുറത്തിടരുത് എന്ന് എഴുതിവച്ചിട്ടുണ്ടെങ്കിലും, കുട്ടിയല്ലേ തല പുറത്തിട്ട്, ഞാൻ സൗരയൂഥത്തിൽ ഒരു search നടത്തി. ഇല്ല! ‘‘ഇപ്പോ നമ്മൾ safe ആണ്’’. ഞാൻ അമ്മയോട് പറഞ്ഞു. നാരായണ നാമത്തിനിടയിൽ സേഫ്റ്റി മെഷേഴ്സിൽ അമ്മ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചില്ല എന്ന് എനിക്കു തോന്നി. ഗിരിജൻ മാസ്റ്റർ ആണ് ശാസ്ത്ര സാഹിത്യപരിഷത്ത് ക്ലാസ്സിൽ ചോദിച്ചത്. ‘‘എന്താണ് skylab? അത് ഭൂമിയിൽക്ക് പതിക്കുന്നതെന്തുകൊണ്ട്?’’ രഹസ്യങ്ങളെ അന്വേഷിക്കുന്ന ആളാണ്. ഗിരിജൻ മാസ്റ്റർക്ക് സംശയം ഉണ്ടായിരുന്നില്ല. ‘പ്രപഞ്ചം, രഹസ്യം’ – ആപാദ മധുരം തുളുമ്പും വാക്കുകൾ. ‘ശാസ്ത്രജ്ഞൻ’ എന്നത് ആലോചനാമൃതമാണ്. വെള്ള കോട്ട്, ഒരു കയ്യിൽ ടെസ്റ്റ് ട്യൂബ്, ചെറിയ താടി... നിങ്ങൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കണം. എന്തു കൊണ്ട്? എന്തുകൊണ്ട്? കാണുന്നതേ വിശ്വസിക്കാവൂ...’’ സുമേഷും ഗണേശും എന്നോടു പറഞ്ഞു. ‘‘സൂക്ഷിച്ചോട്ടാ മാഷ് ശാസ്ത്രത്തിന്റെ കൂടെ നിരീശ്വരവാദം കേറ്റി വിട്ണ്ട്’’. വീണ്ടും തല പുറത്തേക്കിട്ട് ആകാശത്തേക്ക് നോക്കി ഞാനൊരു ചോദ്യം തൊടുത്തു വിട്ടു.

loading
English Summary:

Sangathi Sangeetham: Sreevalsan J Menon Music Column- Part 2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com