Premium

‘വെല്ലുവിളികളുണ്ട്’; എന്നെ മനസിലാക്കാൻ വീട്ടുകാർക്ക് സമയം കൊടുത്തു, ഇന്നും അമ്മയ്ക്കൊപ്പം; പ്രകൃതി സംസാരിക്കുന്നു

HIGHLIGHTS
  • വയനാട്ടിലെ ആദിവാസി സമൂഹമായ പണിയ ഗോത്രത്തിൽ നിന്നുള്ള ആദ്യ ട്രാൻസ്‍വുമനാണ് പ്രകൃതി എൻ.വി. ഏറെ വെല്ലുവിളികൾ നേരിട്ടാണ് വിജീഷിൽ നിന്ന് പ്രകൃതിയിലേക്കുള്ള മാറ്റം സാധ്യമായത്. ഇന്ന് താൻ ആരാണെന്ന് പ്രകൃതി ലോകത്തോട് സധൈര്യം വിളിച്ചു പറയുന്നു. പ്രകൃതി എൻ.വി സംസാരിക്കുന്നു.
prakriti-nv-1
പ്രകൃതി എൻ.വി (ഫയൽ ചിത്രം)
SHARE

ജീവിതം വലിയ വേദനകളിലേക്കു വലിച്ചിടുമ്പോഴും അതിനോടു സമരസപ്പെടാതെ, പുതിയ ജീവിതത്തിനും കാഴ്ചകൾക്കും സൗഹൃദത്തിനുമായി ഉയർത്തെണീറ്റു വരാൻ ക്ഷമയോടെ കാത്തിരിക്കുന്ന ചിലരുണ്ട്. ദുരിതകാലത്തിലും വേദനയിലും പുകയുമ്പോഴും ഇതിനപ്പുറം മനോഹരമാകുമെന്ന പ്രത്യാശയിൽ കാലം മാറാൻ കാത്തിരിക്കുന്നവർ. അത്തരമൊരു കാത്തിരിപ്പിലായിരുന്നു വിജീഷും. പ്രകൃതിയിലേക്കുള്ള അനിവാര്യമായ മാറ്റത്തിനായി ക്ഷമയോടെയുള്ള കാത്തിരിപ്പ്, ഒടുവിൽ വിജീഷിൽനിന്ന് അവൾ ‘പ്രകൃതി’യായി. പേരു മാത്രമല്ല, ശരീരവും മനസ്സും പൊളിച്ചെഴുതി. ‘പ്രകൃതി’യാകാൻ വയനാട് നൂൽപ്പുഴ നായ്ക്കട്ടിയിലെ തേർവയൽ ആദിവാസി കോളനിയിലെ വിജീഷ് താണ്ടിയ ദൂരത്തിനു വേദനകളുടെയും സഹനങ്ങളുടെയും കാത്തിരിപ്പിന്റെയും കഥകളുണ്ട്. പൂർണ്ണമായി സ്ത്രീയാകാൻ ഇനിയും കടമ്പകൾ കടക്കാനുമുണ്ട്. ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും ധാരാളം പണം വേണം. അവ കണ്ടെത്തുകയെന്നത് ആദിവാസി പണിയർ വിഭാ​ഗത്തിൽ നിന്നുള്ള 24 കാരിയായ പ്രകൃതിക്കു മുമ്പിലെ വെല്ലുവിളിയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS