Premium

ആഷസിലെന്താണ് ആ ഇന്ത്യക്കാരന് കാര്യം? ‘അന്വേഷണമില്ല, ഓസ്ട്രേലിയയുടേത് തോറ്റവരുടെ ന്യായം’; ആ വിവാദ പന്തിനു പിന്നിൽ

HIGHLIGHTS
  • ക്രിക്കറ്റുമായി ബന്ധപ്പെട്ട് ലോകത്തെ പ്രധാനപ്പെട്ട രണ്ടു കമ്പനികൾ ഒരു ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലാണ്. ഇത്തവണത്തെ ഇംഗ്ലണ്ട്–ഓസ്ട്രേലിയ ആഷസ് ടെസ്റ്റ് പരമ്പരയുമായി ബന്ധപ്പെട്ട് അതിലൊരു കമ്പനി വിവാദത്തിലുമായി. അതിലേക്ക്...
dukes-cricekt-ball5
ഡ്യൂക്സ് ക്രിക്കറ്റ് ബോൾ. 2019ലെ ചിത്രം (File Photo: Jason Cairnduff /Reuters)
SHARE

ആഷസ് പരമ്പരയിലെ അഞ്ചാം ‌ടെസ്റ്റിന്റെ നാലാം ദിവസം കളി അവസാനിക്കാൻ ഒൻപതു പന്തുകൾ മാത്രം ബാക്കി. ഇംഗ്ലിഷ് പേസർ മാർക്ക് വുഡിന്റെ ബൗണ്‍സറുകളിലൊന്ന് ഓസീസിന്റെ ഓപ്പണിങ് ബാറ്റർ ഉസ്മാൻ ഖവാജയുടെ ഹെൽമറ്റിനു പിന്നിൽ കൊണ്ടു. പന്ത് ഒരുവശം ചളുങ്ങി എന്ന പരാതി ഉയർന്നതോടെ മറ്റൊരു പന്ത് എടുക്കാൻ തീരുമാനമായി. അഞ്ചാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് വിജയിക്കാൻ ആവശ്യമായത് 384 റൺസ്. ഓസീസ് വിക്കറ്റ് പോകാതെ നാലാം ദിനം കഴിഞ്ഞു. അഞ്ചാം ദിവസം കളിക്കാനിറങ്ങുമ്പോൾ 135 റൺസായിരുന്നു ഓസ്ട്രേലിയയുടെ സമ്പാദ്യം. വിജയിക്കാൻ വേണ്ടത് 249 റൺസ് കൂടി. കയ്യിലുള്ളത് 10 വിക്കറ്റുകളും. ഓസ്ട്രേലിയയെപ്പോലൊരു ടീമിന് വലിയ ബുദ്ധിമുട്ടില്ലാതെ എത്തിപ്പിടിക്കാൻ പറ്റുന്ന ലക്ഷ്യം മാത്രം. പക്ഷേ, ആദ്യ സെഷനിലെ ഒരു മണിക്കൂറിനുള്ളിൽ രണ്ടു ബാറ്റർമാർ കൂടാരം കയറി. ഇടവേളകളിൽ തുരുതുരാ വിക്കറ്റുകൾ വീണു. ഇംഗ്ലിഷ് പേസർമാരുടെ സ്വിങ് ബോളുകൾക്ക് മുന്നിൽ വിജയത്തിന് 49 റൺസ് അകലെ ഓസീസ് ടീം വീണു. പരമ്പര 2–2ലും അവസാനിച്ചു. എന്നാൽ അതിനു പിന്നാലെ ഉയര്‍ന്നത് ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ ചില വിവാദങ്ങളാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA