അകക്കണ്ണിന്റെ വെളിച്ചത്തിൽ നീളൻ വടിയുമായി തിരക്കേറിയ നിരത്തിലൂടെ തടസ്സങ്ങളെ തട്ടിത്തട്ടിയറിഞ്ഞ് പോകുന്നവരെ കണ്ടിട്ടില്ലേ. അപൂർവമായി, റോഡ് മുറിച്ചു കടക്കാൻ വേണ്ടിയോ മറ്റോ മാത്രമേ അവർ പരസഹായം തേടാറുള്ളു. ജീവിതത്തിൽ പരാശ്രയം പരമാവധി കുറച്ച് സ്വന്തമായി നിലനിൽപ്പ് തേടാൻ വെമ്പുന്നവരാണ് അവർ. കാഴ്ചാപരിമിതിയിൽ നിന്നും റാങ്കോടെ പഠിച്ചുയർന്ന കോളജ് അധ്യാപകൻ അവരിലൊരാളാണ്; അദ്ദേഹം ക്ലാസെടുക്കവേ മുന്നിലും പിന്നിലുമായി നിന്നും ഇരുന്നും ഗോഷ്ടികൾ കാട്ടി പരിഹസിക്കുന്ന വിദ്യാർഥികൾ. കേരളത്തിലെ ഒരു പ്രശസ്ത കലാലയത്തിലെ ഈ കാഴ്ച കണ്ട് ഉള്ളുകാളാത്തവരായി ആരുമില്ല. ജന്മം നൽകിയ മാതാവിനും പിതാവിനുമൊപ്പം ഗുരുക്കൻമാർക്കും മനസ്സിൽ സ്ഥാനം നൽകിയ നാട്ടിൽ ജീവിക്കുന്നത് കൊണ്ടാവും, ഏവരിലും നോവായി ഈ കാഴ്ച അന്ന് പടർന്നത്. കാഴ്ചാപരിമിതി കാരണം ആഗ്രഹങ്ങളെ തടവിലിടാതെ ജീവിതലക്ഷ്യം ഒരുമിച്ച് പരിശ്രമിച്ചു നേടിയ ഇരട്ടകളായ സഹോദരൻമാരെ ഈ ദേശീയ അധ്യാപക ദിനത്തിൽ പരിചയപ്പെടാം.
HIGHLIGHTS
- സെപ്റ്റംബർ 5 ആണ് അധ്യാപകദിനം. കാഴ്ചാപരിമിതി കാരണം ആഗ്രഹങ്ങളെ തടവിലിടാതെ ജീവിതലക്ഷ്യം ഒരുമിച്ച് പരിശ്രമിച്ചു നേടിയ ഇരട്ടകളായ സഹോദരൻമാരെ ഈ അവസരത്തിൽ പരിചയപ്പെടാം. കാഴ്ചാപരിമിതി പോലെ ഭിന്നശേഷിയുള്ള നിരവധിപേർക്ക് തങ്ങളുടെ ലക്ഷ്യങ്ങൾ സ്വയം കൈയ്യെത്തി സ്വന്തമാക്കാൻ കോളജ് അധ്യാപകരായ ശ്രീകുമാറിന്റെയും ഹരികുമാറിന്റെയും ജീവിതം സഹായിക്കും.