ന്യൂക്ലിയർ മെഡിസിൻ ശാസ്ത്രജ്ഞനായാണ് ജീവിതം പടുത്തുയർത്തിയതെങ്കിലും ഡോ.ജോർജ് സാമുവൽ പിന്നീട് മുറുകെപ്പിടിച്ചത് ശാസ്ത്രത്തെയല്ല, ഫലിതത്തെയാണ്. കണ്ണീരു മാത്രം വച്ചുനീട്ടിയ ജീവിതത്തോട് നൽകിയ മറുപടി കൂടിയായിരുന്നു അത്. അപൂർവ ജനിതകരോഗം നഷ്ടപ്പെടുത്തിയ മൂന്നു മക്കൾക്കായി ജോർജും ഭാര്യ എലിസബത്തും ഉറങ്ങാതെ കാത്തിരുന്നത് വർഷങ്ങൾ. രോഗം മാത്രമല്ല, അപകടത്തിന്റെ രൂപത്തിലും ഇതിനിടെ മരണം പരീക്ഷിക്കാനെത്തി. പക്ഷേ, അനുഭവങ്ങളുടെ കനൽച്ചൂടിൽ പൊള്ളി നിൽക്കുമ്പോഴും ‘ആർക്കാണ് ചിരിക്കാൻ ഇഷ്ടമില്ലാത്തത്’ എന്ന് നിറചിരിയോടെ അദ്ദേഹം ചോദിക്കുന്നു.. എൺപത്തിനാലു വർഷത്തിനിടെ കടന്നുപോകേണ്ടി വന്ന നിരാശയുടെ രാത്രികളെ പ്രത്യാശയുടെ പകലുകളാക്കി മാറ്റാൻ ജോർജ് കാണിച്ച മാജിക് എന്താണ്? എന്തായിരുന്നു അദ്ദേഹം നേരിട്ട പരീക്ഷണങ്ങൾ? ആ ജീവിതം വായിക്കാം...

loading
English Summary:

Life of Dr.George Samuel, A Nuclear Scientist Turned Theologian

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com